എയര്‍ടെല്ലിന്റെ ഓഫീസില്‍ നിന്നും ലീവ് കിട്ടിയില്ല, ആദ്യ സിനിമ വേണ്ടെന്നു വെച്ചു, ലക്ഷത്തില്‍ ഒരാള്‍ക്ക് കിട്ടുന്ന ചാന്‍സെന്ന് പറഞ്ഞ് മനസ്സിലാക്കിയത് എം.ജി സാര്‍: സൈജു കുറുപ്പ്

മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സൈജു കുറുപ്പ്. ഒരു നടനാകണം എന്ന ആഗ്രഹമൊന്നും ഇല്ലാതിരുന്ന താന്‍ എം.ജി ശ്രീകുമാര്‍ വഴി സിനിമയിലേക്ക് എത്തിയതിനെ കുറിച്ചാണ് സൈജു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മയൂഖം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് കിട്ടിയത് എത്ര വലിയ ഓഫര്‍ ആണ് എന്ന ധാരണയൊന്നും ഉണ്ടായിരുന്നില്ല. പഠനമൊക്കെ കഴിഞ്ഞു എയര്‍ടെല്ലില്‍ ജോലി നോക്കുന്ന സമയം ഒരു കണക്ഷന്റെ കാര്യം പറയാന്‍ വേണ്ടിയാണ് എം.ജി ശ്രീകുമാര്‍ സാറിനെ കാണാന്‍ താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്.

സംസാരിച്ച കൂട്ടത്തില്‍ എം.ജി സര്‍ തന്നോട് ചോദിച്ചു ‘സിനിമയില്‍ അഭിനയിക്കുമോ?’ എന്ന്. താന്‍ ചാടിക്കേറി പറഞ്ഞു, അഭിനയിക്കും എന്ന്. ഒരു സിനിമയില്‍ തല കാണിച്ചാല്‍ തന്റെ മുഖം പിന്നെ എല്ലാവരും ഓര്‍ക്കും പിന്നെ സെയില്‍സിന് ചെല്ലുമ്പോള്‍ ആള്‍ക്കാര്‍ പെട്ടെന്ന് അപ്പോയ്ന്റ്‌മെന്റ് തരും എന്നാണു അപ്പോള്‍ തന്റെ ചിന്ത.

ഹരിഹരന്‍ സാറിന്റെ ‘സര്‍ഗ്ഗം’ താന്‍ പലതവണ കണ്ടതാണ് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമയാണത്. അദ്ദേഹത്തിന്റെ ഒന്നു രണ്ടു ചിത്രങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ദാസേട്ടനെ അറിയാത്ത മലയാളികളുണ്ടോ. ഇവരൊക്കെ ഒന്നിക്കുന്ന ഒരു ചിത്രത്തിലാണ് എനിക്ക് അവസരം ലഭിച്ചത്.

ഓഫര്‍ കിട്ടിയ സ്ഥിതിക്ക് ഒരു സിനിമയില്‍ അഭിനയിക്കാം പിന്നെ തിരിച്ച് നമ്മുടെ ജോലിയിലേക്ക് പോകാം എന്നാണ് കരുതിയിരുന്നത്. എം.ജി ശ്രീകുമാര്‍ സര്‍ പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചെങ്കിലും തനിക്ക് ജോലിയില്‍ നിന്നും ലീവ് കിട്ടുന്നില്ല അതുകൊണ്ടു സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. താന്‍ സാറിനെ വിളിച്ച് കാര്യം പറഞ്ഞു.

അദ്ദേഹം പറഞ്ഞു ‘സൈജു ഇത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന ചാന്‍സ് ആണ്. ഹരിഹരന്‍ സാറിനെ പോലെ ഒരു ലെജന്റിന്റെ സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ അത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല’. മയൂഖം കഴിഞ്ഞു ഒന്നര വര്‍ഷം കഴിഞ്ഞാണ് താന്‍ ജോലി വിട്ടത്.

എയര്‍ടെല്ലില്‍ തന്റെ ബോസ് ആയ അലക്‌സ് ജെയിംസ് തന്നോട് പറഞ്ഞത് ലീവ് കിട്ടാന്‍ സാധ്യത ഇല്ല എന്നാണ്. ‘സിനിമയൊക്കെ നിനക്ക് പറ്റുമോ ഇത് വേണോ, ഇത് കഴിഞ്ഞാല്‍ നിനക്ക് സിനിമ കിട്ടുമെന്ന് ഉറപ്പുണ്ടോ’ എന്ന് ചോദിച്ചു. താന്‍ പറഞ്ഞത് ‘ഞാന്‍ ഈ ഒരു പടമേ ചെയ്യുന്നുള്ളൂ’ എന്നാണ്.

ഇതിനു വേണ്ടി മാത്രം മതി ലീവ് എന്നാണ്. അദ്ദേഹം ഒരുപാട് സഹായിച്ചു, ചീഫിനോട് സംസാരിച്ച് ലീവ് ഒപ്പിച്ചുതന്നു. തന്നെ എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ട് തന്റെ ജോലി കൂടി അദ്ദേഹം നോക്കി. അദ്ദേഹത്തെ ഇടക്കിടെ വിളിക്കാറുണ്ട്. തന്റെ വിജയങ്ങളില്‍ അദ്ദേഹത്തിന് സന്തോഷമുണ്ടെന്നും സൈജു പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്