അവിടെ വച്ച് വലിയ ലൈറ്റ് തലയില്‍ വീണു, പേടിച്ചു വിറച്ചപ്പോള്‍ ഇക്കാക്ക കാല്‍ തടവി തരികയായിരുന്നു: സായ് പല്ലവിയുടെ സഹോദരി പറയുന്നു

നടി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്തിരൈ സെവ്വാനം എന്ന സിനിമയാണ് പൂജയുടെതായി ഡിസംബര്‍ 3ന് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ, ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് പൂജ തുറന്നു പറഞ്ഞിരിക്കുന്നത്.

കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ദുല്‍ഖര്‍ സല്‍മാനെ പൂജ പരിചയപ്പെടുന്നത്. ഇക്കാക്ക എന്നാണ് പൂജ ദുല്‍ഖറിനെ വിളിക്കുന്നത്. എന്ത് പറഞ്ഞ് അഭിസംബനോധന ചെയ്യണം എന്ന് അറിയില്ലായിരുന്നു. തനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കാക്കയെ.

സത്യത്തില്‍ തനിക്ക് അദ്ദേഹത്തോട് ഒരു തരം ക്രഷ് ആയിരുന്നു. പക്ഷെ ഇക്കാക്ക തന്നെ കണ്ടത്ത് കുഞ്ഞിനെ പോലെയാണ്. ആ അവസ്ഥ ഭയങ്കരമാണ്. കലിയുടെ ലൊക്കേഷനില്‍ വച്ച് വലിയൊരു ലൈറ്റ് തന്റെ തലയില്‍ വീണു. എല്ലാവരും പേടിച്ചു. കാരണം, അത് തലയില്‍ വീണ് കുറച്ച് കഴിഞ്ഞപ്പോഴേക്കും താന്‍ ഛര്‍ദ്ദിച്ചു.

പല്ലവി പെട്ടന്ന് ടെന്‍ഷനായി. ‘ഞാനാരാണെന്ന് അറിയോ, നമ്മുടെ അച്ഛന്റെ പേര് എന്താ’ എന്നിങ്ങനെ തന്റെ ഓര്‍മ്മ ടെസ്റ്റ് ചെയ്യുകയായിരുന്നു ചേച്ചി അപ്പോള്‍. അവളുടെ കാരവാന്‍ കുറച്ച് ദൂരെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. അടുത്ത് തന്നെ ഇക്കാക്കയുടെ കാരവാന്‍ ഉണ്ടായിരുന്നു.

അദ്ദേഹം പെട്ടന്ന് തന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയി. പേടിച്ച് താന്‍ ആകെ വിറക്കുകയായിരുന്നു. ഇക്കാക്ക തന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി സമാധാനപ്പെടുത്തി. ചേച്ചിയ്ക്ക് അപ്പോഴും ടെന്‍ഷന്‍ കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു എന്നാണ് പൂജ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക