ഞാൻ ഫിക്സ് ചെയ്ത രണ്ട് സ്ക്രിപ്റ്റ് പൃഥ്വിരാജ് റിജക്റ്റ് ചെയ്തു: രൂപേഷ് പീതാംബരൻ

തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനാണ് രൂപേഷ് പീതാംബരൻ. സംവിധാനത്തിന് പുറമെ നടനായും കഴിവ് തെളിയിച്ചിട്ടുണ്ട് രൂപേഷ് പീതാംബരൻ.

ഇപ്പോഴിതാ പൃഥ്വിരാജിനെ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് രൂപേഷ് പീതാംബരൻ. താൻ ഫിക്സ് ചെയ്ത സ്ക്രിപ്റ്റുകൾ എല്ലാം തന്നെ പൃഥ്വിരാജ് റിജക്റ്റ് ചെയ്തുവെന്നാണ് രൂപേഷ് പീതാംബരൻ പറയുന്നത്.

“എന്ന് നിന്റെ മൊയ്‌തീൻ സിനിമ ഇറങ്ങിയ ശേഷം പാവാടയുടെ ഷൂട്ട് നടക്കുമ്പോഴാണ് എനിക്ക് പൃഥ്വിയെ കാണണമെന്ന് തോന്നുന്നത്. അന്ന് മൊയ്തീൻ നല്ല ബ്ലോക്ക്‌ബസ്റ്ററായി നിൽക്കുന്ന സമയമാണ്. എനിക്കാണെങ്കിൽ പടം കണ്ടിട്ട് അത് തലയിൽ നിന്ന് വിട്ട് പോയിട്ടില്ല.

ഞാൻ അന്ന് പൃഥ്വിയുടെ അടുത്ത് മൊയ്‌തീനെ പറ്റിപറഞ്ഞ് അവസാനം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. കാരണം ആ ക്ലൈമാക്‌സ് എന്റെ മനസിൽ ഉണ്ടായിരുന്നു. ഇപ്പോൾ പോലും ആലോചിക്കുമ്പോൾ സ്റ്റക്ക് ആകുന്ന ക്ലൈമാക്‌സാണ് അത്.

അന്ന് ഞാൻ കരയുന്നത് കണ്ട് പൃഥ്വിരാജിന് ടെൻഷനായി. ആൾ എന്നോട് ഉടനെ വെള്ളം വേണോയെന്നൊക്കെ ചോദിച്ചു. പൃഥ്വി സിനിമയെ വളരെ പാഷനായിട്ട് എടുക്കുന്ന ആളാണ്. ഞാനും ഏകദേശം അതേ പാഷനുള്ള ആളാണ്.

വേറെ പല സ്ക്രിപ്റ്റിനെ കുറിച്ച് സംസാരിക്കും മുമ്പുള്ള ഐസ് ബ്രേക്കിങ്ങായിരുന്നു അത്. പിന്നീട് എൻ്റെ വീക്ഷണവും കാര്യങ്ങളുമൊക്കെ പൃഥ്വിയെ പറഞ്ഞ് മനസിലാക്കാൻ എനിക്ക് കഴിഞ്ഞു. എങ്കിൽ പോലും ഞാൻ രണ്ടോ മൂന്നോ സ്ക്രിപ്റ്റുകൾ ഫിക്‌സ്‌ ചെയ്‌തിരുന്നു. പക്ഷേ ആൾ അതൊക്കെ റിജക്‌ട് ചെയ്‌തു.

നമുക്ക് ഒരാളെ നിർബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാൻ പറ്റില്ല. അയാൾക്ക് അതിനോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുമ്പോഴാണ് കാര്യം. നിർബന്ധിച്ച് പിടിച്ചുനിർത്തി അഭിനയിപ്പിക്കുമ്പോൾ ചിലപ്പോൾ അവർക്ക് കഴിയില്ല. എനിക്ക് അത് ഇഷ്‌ടവുമല്ല.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ രൂപേഷ് പീതാംബരൻ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി