ഞാൻ ഫിക്സ് ചെയ്ത രണ്ട് സ്ക്രിപ്റ്റ് പൃഥ്വിരാജ് റിജക്റ്റ് ചെയ്തു: രൂപേഷ് പീതാംബരൻ

തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനാണ് രൂപേഷ് പീതാംബരൻ. സംവിധാനത്തിന് പുറമെ നടനായും കഴിവ് തെളിയിച്ചിട്ടുണ്ട് രൂപേഷ് പീതാംബരൻ.

ഇപ്പോഴിതാ പൃഥ്വിരാജിനെ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് രൂപേഷ് പീതാംബരൻ. താൻ ഫിക്സ് ചെയ്ത സ്ക്രിപ്റ്റുകൾ എല്ലാം തന്നെ പൃഥ്വിരാജ് റിജക്റ്റ് ചെയ്തുവെന്നാണ് രൂപേഷ് പീതാംബരൻ പറയുന്നത്.

“എന്ന് നിന്റെ മൊയ്‌തീൻ സിനിമ ഇറങ്ങിയ ശേഷം പാവാടയുടെ ഷൂട്ട് നടക്കുമ്പോഴാണ് എനിക്ക് പൃഥ്വിയെ കാണണമെന്ന് തോന്നുന്നത്. അന്ന് മൊയ്തീൻ നല്ല ബ്ലോക്ക്‌ബസ്റ്ററായി നിൽക്കുന്ന സമയമാണ്. എനിക്കാണെങ്കിൽ പടം കണ്ടിട്ട് അത് തലയിൽ നിന്ന് വിട്ട് പോയിട്ടില്ല.

ഞാൻ അന്ന് പൃഥ്വിയുടെ അടുത്ത് മൊയ്‌തീനെ പറ്റിപറഞ്ഞ് അവസാനം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. കാരണം ആ ക്ലൈമാക്‌സ് എന്റെ മനസിൽ ഉണ്ടായിരുന്നു. ഇപ്പോൾ പോലും ആലോചിക്കുമ്പോൾ സ്റ്റക്ക് ആകുന്ന ക്ലൈമാക്‌സാണ് അത്.

അന്ന് ഞാൻ കരയുന്നത് കണ്ട് പൃഥ്വിരാജിന് ടെൻഷനായി. ആൾ എന്നോട് ഉടനെ വെള്ളം വേണോയെന്നൊക്കെ ചോദിച്ചു. പൃഥ്വി സിനിമയെ വളരെ പാഷനായിട്ട് എടുക്കുന്ന ആളാണ്. ഞാനും ഏകദേശം അതേ പാഷനുള്ള ആളാണ്.

വേറെ പല സ്ക്രിപ്റ്റിനെ കുറിച്ച് സംസാരിക്കും മുമ്പുള്ള ഐസ് ബ്രേക്കിങ്ങായിരുന്നു അത്. പിന്നീട് എൻ്റെ വീക്ഷണവും കാര്യങ്ങളുമൊക്കെ പൃഥ്വിയെ പറഞ്ഞ് മനസിലാക്കാൻ എനിക്ക് കഴിഞ്ഞു. എങ്കിൽ പോലും ഞാൻ രണ്ടോ മൂന്നോ സ്ക്രിപ്റ്റുകൾ ഫിക്‌സ്‌ ചെയ്‌തിരുന്നു. പക്ഷേ ആൾ അതൊക്കെ റിജക്‌ട് ചെയ്‌തു.

നമുക്ക് ഒരാളെ നിർബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാൻ പറ്റില്ല. അയാൾക്ക് അതിനോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുമ്പോഴാണ് കാര്യം. നിർബന്ധിച്ച് പിടിച്ചുനിർത്തി അഭിനയിപ്പിക്കുമ്പോൾ ചിലപ്പോൾ അവർക്ക് കഴിയില്ല. എനിക്ക് അത് ഇഷ്‌ടവുമല്ല.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ രൂപേഷ് പീതാംബരൻ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ