അന്ന് സെറ്റില്‍ തിലകന്‍ അങ്കിള്‍ എന്നെ മാറ്റി നിര്‍ത്തി, വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ കാരണവും പറഞ്ഞു..: രൂപേഷ് പീതാംബരന്‍

28 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്ഫടികം’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ വന്‍ വരവേല്‍പ്പ് തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 3 കോടി കളക്ഷന്‍ ചിത്രം നേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് നടന്‍ രൂപേഷ് പീതാംബരന്‍ ആണ്.

രൂപേഷ് തിലകനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സെറ്റില്‍ വച്ച് തിലകന്‍ അങ്കിള്‍ തന്നോട് സംസാരിച്ചില്ലെന്നും അകലം പാലിച്ചെന്നുമാണ് രൂപേഷ് പറയുന്നത്. ബാക്കി എല്ലാവരും ഭയങ്കര ഫ്രണ്ട്‌ലിയായിരുന്നു. നെടുമുടി വേണുവങ്കിളും ലളിതാന്റിയും ലാലേട്ടനുമെല്ലാം.

പക്ഷെ തിലകനങ്കിള്‍ കാണുമ്പോള്‍ കണ്ണ് തുറുപ്പിച്ച് നോക്കും, നമ്മളെ അകറ്റി നിര്‍ത്തും. സ്‌നേഹത്തോടെ സംസാരിക്കാനൊന്നും വരില്ല. 1993ലെ കാര്യമാണ് പറയുന്നത്. 2010ല്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ തിലകനങ്കിള്‍ വടിയും കുത്തി കാറില്‍ നിന്ന് ഇറങ്ങി.

തന്നെ കണ്ട് അത്രയും ദൂരത്ത് നിന്ന് തോമാ എന്ന് വിളിച്ചു. ‘അങ്കിളിന് എന്നെ മനസ്സിലായോ’ എന്ന് ചോദിച്ചു. ‘മനസ്സിലാവേണ്ടെന്താ നിന്നെ ഏത് ദൂരത്ത് കണ്ടാലും എനിക്കറിയാം’ എന്നൊക്കെ പറഞ്ഞ് സംസാരിച്ച് തുടങ്ങി. ‘ഞാന്‍ നിന്നോട് അന്ന് സംസാരിച്ചില്ല, നിനക്ക് വിഷമമായോ?’ എന്ന് ചോദിച്ചു.

‘ഞാന്‍ മനപ്പൂര്‍വം ദേഷ്യം പിടിച്ച് നിന്നെ മാറ്റി നിര്‍ത്തിയതാ. കാരണം ഞാന്‍ നിന്നോട് ഫ്രണ്ട്‌ലിയായി കഴിഞ്ഞാല്‍ ചാക്കോ മാഷും തോമസ് ചാക്കോയും തമ്മിലുള്ള ബന്ധം ചിലപ്പോള്‍ മുിറിഞ്ഞ് പോവും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത് എന്നാണ് രൂപേഷ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം