നാണമുണ്ടോടാ നിനക്ക്; ഉണ്ണിമുകുന്ദനെതിരെ കൂവാന്‍ ആളെ പറഞ്ഞു വിട്ടു, കൂലി 20000; അഖില്‍ മാരാര്‍ക്ക് മറുപടിയുമായി റോബിന്‍

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെതിരെ ആരോപണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത് വന്നത് ശ്രദ്ധ നേടിയിരുന്നു.

കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നടനെതിരെ കൂവാന്‍ റോബിന്‍ ആളെ വിട്ടതായി അഖില്‍ ആരോപിച്ചു. ഇതിന് പ്രതിഫലമായി 20,000 രൂപ റോബിന്‍ കൊടുത്തുവെന്ന് റോബിനൊപ്പമുള്ള ഒരു സിനിമാക്കാരന്‍ തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ അഖില്‍ വ്യക്തമാക്കി. ഇപ്പോഴിതാ അഖിലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍.

‘ജനം ടിവിയില്‍ ഉണ്ണി മുകുന്ദന്‍-സീക്രറ്റ് ഏജന്റ് വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അഖില്‍ മാരാര്‍ എന്നൊരാള്‍ അനാവശ്യമായി എന്നെ വലിച്ചിഴച്ചു. പുള്ളി ആരോപിക്കുന്നത് ബ്രൂസിലി സിനിമാ പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദന്‍ കാലിക്കറ്റ് വന്നിരുന്നു, അന്ന് തന്റെ ചിത്രത്തിന്റെ പ്രമോഷനും ഉണ്ടായിരുന്നു, ആ സമയത്ത് ഞാന്‍ 20,000 രൂപ കൊടുത്ത് ഉണ്ണിയെ കൂവിച്ചെന്നാണ് അയാള്‍ പറയുന്നത്.

ആരാണ് ആ വ്യക്തി? എന്തിനാണ് പേര് മറക്കുന്നത്. ചങ്കൂറ്റത്തോട് പറ സിനിമയിലുള്ള വ്യക്തിയുടെ പേര്. രണ്ടാമത്തെ കാര്യം മെയിന്‍ സ്ട്രീം ചാനലില്‍ വന്നിരുന്ന് എന്നെ അലറല്‍ വീരന്‍ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ മിസ്റ്റര്‍ അഖില്‍ മാരാര്‍. അത് തെറ്റല്ലേ, നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം പറഞ്ഞ് പോയാല്‍ പോരെ? മാത്രമല്ല നിങ്ങള്‍ പറയുന്നത് സീക്രട്ട് ഏജന്റും ഞാനുമായി വലിയ അടുപ്പമാണ്, ഞങ്ങളുടെ അജണ്ട ഉണ്ണി മുകുന്ദനെ തകര്‍ക്കുകയെന്നുള്ളതാണെന്നുമാണ്.

എന്തുവാണ് നിങ്ങളുടെ പ്രശ്‌നം. ഞാന്‍ ഒരു സിനിമാ മോഹിയാണ്. ആദ്യമേ കയറി ഞാന്‍ സിനിമയെ തകര്‍ക്കുമെന്നൊക്കെ എന്തിനാടെ പറയുന്നത്. ഇതില്‍ നിങ്ങളുടെ അജണ്ട എന്താണ്. നിങ്ങള്‍ എന്തിനാണ് എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അഖില്‍ മാരാറേ എനിക്ക് ഒരു പേരുണ്ട്. ഞാന്‍ വന്ന് നിങ്ങളെ ഡാഷ് മോന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതൊക്കെ തെറ്റായിട്ടുള്ള കാര്യമാണ്.

വ്യക്തിഹത്യ ചെയ്യുന്നതൊന്നും കേട്ട് കൊണ്ടിരിക്കാന്‍ പറ്റില്ല. എനിക്ക് തള്ളക്കും തന്തക്കും വിളിക്കാന്‍ അറിയാത്തോണ്ടല്ല, പക്ഷേ ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമില്‍ സംസാരിക്കുമ്പോ അങ്ങനെയൊന്നും പറയാന്‍ പാടില്ല. ആദ്യം എന്നെ അലറല്‍ വീരന്‍ എന്ന് വിളിച്ചതില്‍ സോറി പറയണം. രണ്ടാമത് ഞാന്‍ പണം കൊടുത്തു എന്ന് പറയുന്ന സിനിമയിലെ വ്യക്തിയുടെ പേരും കൂടി പറയണം. നാണമുണ്ടോടോ നിനക്ക്, നിനക്ക് ഇതിനൊക്കെ പറയേണ്ട ആവശ്യമെന്താണ്’.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്