വെള്ളാനകളുടെ നാടിന്റെ ഹിന്ദി കണ്ട് കരച്ചിൽ വന്നു; കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഋഷിരാജ് സിങ്

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെളളാനകളുടെ നാട് മലയാളി പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. 1988ൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ ഹിറ്റായി മാറിയ ചിത്രമാണ്. ശ്രീനിവാസന്റെ തിരക്കഥയിലാണ് പ്രിയദർശൻ ഈ ചിത്രമൊരുക്കിയത്. വെളളാനകളുടെ നാട് പിന്നീട് ബോളിവുഡിലേക്കും റീമേക്ക് ചെയ്തു. ഖട്ട മീട്ടാ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമ പ്രിയദർശൻ തന്നെയാണ് അക്ഷയ് കുമാറിനെ നായകനാക്കി ഹിന്ദിയിൽ എടുത്തത്.

അതേസമയം വെളളാനകളുടെ നാട് ഹിന്ദി റീമേക്ക് കണ്ട് തനിക്ക് കരച്ചിൽ വന്നതായി പറയുകയാണ് മുൻ‌ ഡിജിപി ഋഷിരാജ് സിങ്. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. ജീവിതവുമായി ചേർന്നുനിൽക്കുന്ന മറ്റൊരു ഭാഷാ സിനിമ മലയാളമല്ലാതെ ഇന്ത്യയിൽ മറ്റൊന്നില്ലെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. “സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള സംവിധായകരാണ് മലയാളി മനസ്സിനെ കൂടുതൽ അടുത്തറിയാൻ പഠിപ്പിച്ചത്.

പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ള മലയാള സിനിമകളൊക്കെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ മലയാള സിനിമയിൽ ഉൾക്കൊള്ളുന്ന സംസ്കാരവും ആഖ്യാന രീതിയും മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാൻ യോജിച്ചതല്ല. ഉദാഹരണത്തിന് വെള്ളാനകളുടെ നാട് എന്ന ചലച്ചിത്രത്തിൻ്റെ റീമേക്കാണ് ഘട്ടാ മീട്ട. പക്ഷേ ഒറിജിനൽ വേർഷനോട് നീതിപുലർത്താൻ ആ സിനിമയ്ക്ക് ആയിട്ടില്ല. ആ സിനിമയുടെ റീമേക്ക് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു”, ഋഷിരാജ് സിങ് പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി