വെള്ളാനകളുടെ നാടിന്റെ ഹിന്ദി കണ്ട് കരച്ചിൽ വന്നു; കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഋഷിരാജ് സിങ്

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെളളാനകളുടെ നാട് മലയാളി പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. 1988ൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ ഹിറ്റായി മാറിയ ചിത്രമാണ്. ശ്രീനിവാസന്റെ തിരക്കഥയിലാണ് പ്രിയദർശൻ ഈ ചിത്രമൊരുക്കിയത്. വെളളാനകളുടെ നാട് പിന്നീട് ബോളിവുഡിലേക്കും റീമേക്ക് ചെയ്തു. ഖട്ട മീട്ടാ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമ പ്രിയദർശൻ തന്നെയാണ് അക്ഷയ് കുമാറിനെ നായകനാക്കി ഹിന്ദിയിൽ എടുത്തത്.

അതേസമയം വെളളാനകളുടെ നാട് ഹിന്ദി റീമേക്ക് കണ്ട് തനിക്ക് കരച്ചിൽ വന്നതായി പറയുകയാണ് മുൻ‌ ഡിജിപി ഋഷിരാജ് സിങ്. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. ജീവിതവുമായി ചേർന്നുനിൽക്കുന്ന മറ്റൊരു ഭാഷാ സിനിമ മലയാളമല്ലാതെ ഇന്ത്യയിൽ മറ്റൊന്നില്ലെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. “സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള സംവിധായകരാണ് മലയാളി മനസ്സിനെ കൂടുതൽ അടുത്തറിയാൻ പഠിപ്പിച്ചത്.

പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ള മലയാള സിനിമകളൊക്കെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ മലയാള സിനിമയിൽ ഉൾക്കൊള്ളുന്ന സംസ്കാരവും ആഖ്യാന രീതിയും മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാൻ യോജിച്ചതല്ല. ഉദാഹരണത്തിന് വെള്ളാനകളുടെ നാട് എന്ന ചലച്ചിത്രത്തിൻ്റെ റീമേക്കാണ് ഘട്ടാ മീട്ട. പക്ഷേ ഒറിജിനൽ വേർഷനോട് നീതിപുലർത്താൻ ആ സിനിമയ്ക്ക് ആയിട്ടില്ല. ആ സിനിമയുടെ റീമേക്ക് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു”, ഋഷിരാജ് സിങ് പറഞ്ഞു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും