വെള്ളാനകളുടെ നാടിന്റെ ഹിന്ദി കണ്ട് കരച്ചിൽ വന്നു; കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഋഷിരാജ് സിങ്

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെളളാനകളുടെ നാട് മലയാളി പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. 1988ൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ ഹിറ്റായി മാറിയ ചിത്രമാണ്. ശ്രീനിവാസന്റെ തിരക്കഥയിലാണ് പ്രിയദർശൻ ഈ ചിത്രമൊരുക്കിയത്. വെളളാനകളുടെ നാട് പിന്നീട് ബോളിവുഡിലേക്കും റീമേക്ക് ചെയ്തു. ഖട്ട മീട്ടാ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമ പ്രിയദർശൻ തന്നെയാണ് അക്ഷയ് കുമാറിനെ നായകനാക്കി ഹിന്ദിയിൽ എടുത്തത്.

അതേസമയം വെളളാനകളുടെ നാട് ഹിന്ദി റീമേക്ക് കണ്ട് തനിക്ക് കരച്ചിൽ വന്നതായി പറയുകയാണ് മുൻ‌ ഡിജിപി ഋഷിരാജ് സിങ്. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. ജീവിതവുമായി ചേർന്നുനിൽക്കുന്ന മറ്റൊരു ഭാഷാ സിനിമ മലയാളമല്ലാതെ ഇന്ത്യയിൽ മറ്റൊന്നില്ലെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. “സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള സംവിധായകരാണ് മലയാളി മനസ്സിനെ കൂടുതൽ അടുത്തറിയാൻ പഠിപ്പിച്ചത്.

പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ള മലയാള സിനിമകളൊക്കെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ മലയാള സിനിമയിൽ ഉൾക്കൊള്ളുന്ന സംസ്കാരവും ആഖ്യാന രീതിയും മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാൻ യോജിച്ചതല്ല. ഉദാഹരണത്തിന് വെള്ളാനകളുടെ നാട് എന്ന ചലച്ചിത്രത്തിൻ്റെ റീമേക്കാണ് ഘട്ടാ മീട്ട. പക്ഷേ ഒറിജിനൽ വേർഷനോട് നീതിപുലർത്താൻ ആ സിനിമയ്ക്ക് ആയിട്ടില്ല. ആ സിനിമയുടെ റീമേക്ക് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു”, ഋഷിരാജ് സിങ് പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി