റിച്ചി വിവാദം: പ്രതികരണവുമായി രക്ഷിത് ഷെട്ടി തന്നെ രംഗത്ത്

റിച്ചിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഉലിദവറു കണ്ടംദെ സംവിധായകന്‍ രക്ഷിത് ഷെട്ടി. റിച്ചിയെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തിയികരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ലീഡ് റോളില്‍ അഭിനയിച്ചതും രക്ഷിത് ഷെട്ടിയായിരുന്നു.

താന്‍ റിച്ചി കണ്ടുവെന്നും ഗൗതം രാമചന്ദ്രന്റെ ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും റിച്ചിയെ ഉലിദവറു കണ്ടംദെയുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് രക്ഷിത് വ്യക്തമാക്കി. റിച്ചി താനുണ്ടാക്കിയ കഥാപാത്രമാണെങ്കിലും അതെങ്ങനെ പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പോലും ധാരണയില്ലായിരുന്നുവെന്ന് രക്ഷിത് പറഞ്ഞു. മറ്റൊരാള്‍ എഴുതിയ ഒരു കഥാപാത്രത്തെ മറ്റൊരു പരിതസ്ഥിതിയില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിറഞ്ഞ പണിയാണ് നിവിന്‍ പോളി പൂര്‍ത്തിയാക്കിയതെന്നും രക്ഷിത് ഷെട്ടി കൂട്ടിച്ചേര്‍ത്തു. റിച്ചിയെ അതിന്റെ ഒറിജനലുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

രക്ഷിത് ഷെട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

https://www.facebook.com/therakshitshetty/photos/a.505671579468585.1073741826.505658449469898/1558097757559290/?type=3&theater

മാസ്റ്റര്‍പീസിനെ പീസാക്കിയെന്നായിരുന്നു റിച്ചിയെക്കുറിച്ചുള്ള സംവിധായകന്‍ രൂപേഷ് പീതാംബരന്റെ പ്രതികരണം. ഇതിന് സിനിമാ മേഖലയില്‍നിന്നും ഫാന്‍സില്‍നിന്നും രൂപേഷിന് നേരിടേണ്ടി വന്നത് വലിയ പ്രതികരണങ്ങളായിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്കെതിരെ തിരിയുന്നു എന്ന് കണ്ടപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് രൂപേഷ് ഇപ്പോള്‍. അതിനിടെയാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തി റിച്ചിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ