റിച്ചി വിവാദം: പ്രതികരണവുമായി രക്ഷിത് ഷെട്ടി തന്നെ രംഗത്ത്

റിച്ചിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഉലിദവറു കണ്ടംദെ സംവിധായകന്‍ രക്ഷിത് ഷെട്ടി. റിച്ചിയെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തിയികരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ലീഡ് റോളില്‍ അഭിനയിച്ചതും രക്ഷിത് ഷെട്ടിയായിരുന്നു.

താന്‍ റിച്ചി കണ്ടുവെന്നും ഗൗതം രാമചന്ദ്രന്റെ ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും റിച്ചിയെ ഉലിദവറു കണ്ടംദെയുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് രക്ഷിത് വ്യക്തമാക്കി. റിച്ചി താനുണ്ടാക്കിയ കഥാപാത്രമാണെങ്കിലും അതെങ്ങനെ പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പോലും ധാരണയില്ലായിരുന്നുവെന്ന് രക്ഷിത് പറഞ്ഞു. മറ്റൊരാള്‍ എഴുതിയ ഒരു കഥാപാത്രത്തെ മറ്റൊരു പരിതസ്ഥിതിയില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിറഞ്ഞ പണിയാണ് നിവിന്‍ പോളി പൂര്‍ത്തിയാക്കിയതെന്നും രക്ഷിത് ഷെട്ടി കൂട്ടിച്ചേര്‍ത്തു. റിച്ചിയെ അതിന്റെ ഒറിജനലുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

രക്ഷിത് ഷെട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

https://www.facebook.com/therakshitshetty/photos/a.505671579468585.1073741826.505658449469898/1558097757559290/?type=3&theater

മാസ്റ്റര്‍പീസിനെ പീസാക്കിയെന്നായിരുന്നു റിച്ചിയെക്കുറിച്ചുള്ള സംവിധായകന്‍ രൂപേഷ് പീതാംബരന്റെ പ്രതികരണം. ഇതിന് സിനിമാ മേഖലയില്‍നിന്നും ഫാന്‍സില്‍നിന്നും രൂപേഷിന് നേരിടേണ്ടി വന്നത് വലിയ പ്രതികരണങ്ങളായിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്കെതിരെ തിരിയുന്നു എന്ന് കണ്ടപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് രൂപേഷ് ഇപ്പോള്‍. അതിനിടെയാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തി റിച്ചിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ