റിച്ചി വിവാദം: പ്രതികരണവുമായി രക്ഷിത് ഷെട്ടി തന്നെ രംഗത്ത്

റിച്ചിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഉലിദവറു കണ്ടംദെ സംവിധായകന്‍ രക്ഷിത് ഷെട്ടി. റിച്ചിയെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തിയികരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ലീഡ് റോളില്‍ അഭിനയിച്ചതും രക്ഷിത് ഷെട്ടിയായിരുന്നു.

താന്‍ റിച്ചി കണ്ടുവെന്നും ഗൗതം രാമചന്ദ്രന്റെ ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും റിച്ചിയെ ഉലിദവറു കണ്ടംദെയുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് രക്ഷിത് വ്യക്തമാക്കി. റിച്ചി താനുണ്ടാക്കിയ കഥാപാത്രമാണെങ്കിലും അതെങ്ങനെ പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പോലും ധാരണയില്ലായിരുന്നുവെന്ന് രക്ഷിത് പറഞ്ഞു. മറ്റൊരാള്‍ എഴുതിയ ഒരു കഥാപാത്രത്തെ മറ്റൊരു പരിതസ്ഥിതിയില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിറഞ്ഞ പണിയാണ് നിവിന്‍ പോളി പൂര്‍ത്തിയാക്കിയതെന്നും രക്ഷിത് ഷെട്ടി കൂട്ടിച്ചേര്‍ത്തു. റിച്ചിയെ അതിന്റെ ഒറിജനലുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

രക്ഷിത് ഷെട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

https://www.facebook.com/therakshitshetty/photos/a.505671579468585.1073741826.505658449469898/1558097757559290/?type=3&theater

മാസ്റ്റര്‍പീസിനെ പീസാക്കിയെന്നായിരുന്നു റിച്ചിയെക്കുറിച്ചുള്ള സംവിധായകന്‍ രൂപേഷ് പീതാംബരന്റെ പ്രതികരണം. ഇതിന് സിനിമാ മേഖലയില്‍നിന്നും ഫാന്‍സില്‍നിന്നും രൂപേഷിന് നേരിടേണ്ടി വന്നത് വലിയ പ്രതികരണങ്ങളായിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്കെതിരെ തിരിയുന്നു എന്ന് കണ്ടപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് രൂപേഷ് ഇപ്പോള്‍. അതിനിടെയാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തി റിച്ചിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി