പ്രസവിച്ച് കിടക്കുന്ന ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാനായി ബസ് പിടിച്ച് പോയതാണ്, എന്നാല്‍ എനിക്ക് പണി കിട്ടി..: രമേഷ് പിഷാരടി

കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ രമേഷ് പിഷാരടി അവതാരകനായും നടനായും സംവിധായകനായും പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്. തന്റെ ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നോക്കി പൊളിഞ്ഞു പോയ സംഭവത്തെ കുറിച്ചാണ് രമേഷ് പിഷാരടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ താന്‍ ഇന്തോനേഷ്യയില്‍ ആയിരുന്നു. ഒരു പരിപാടിക്കായി പോയതായിരുന്നു. തിരിച്ചുവരുന്ന വഴി, സിംഗപ്പൂര്‍ എയര്‍പോര്‍ട്ടിലെ വൈഫൈയിലാണ് താന്‍ കൊച്ചിന്റെ ഫോട്ടോ കാണുന്നത്. ഭാര്യ പൂനെയിലായിരുന്നു. നാട്ടിലെത്തിയ താന്‍ സര്‍പ്രൈസ് ആയിട്ട് പോകാന്‍ തീരുമാനിച്ചു.

നാളയേ വരികയുള്ളുവെന്ന് പറഞ്ഞിട്ട് അപ്പോള്‍ തന്നെ ഫ്ളൈറ്റ് കയറി. ബസൊക്കെ കയറി അവളുടെ വീട്ടിലെത്തി. ഡോര്‍ തുറന്നപ്പോള്‍ അവളുടെ അമ്മയോട് താനാണെന്ന് പറയരുതെന്ന് ആംഗ്യത്തിലൂടെ പറഞ്ഞു. ഭാര്യയ്ക്ക് കണ്ണടയുണ്ട്. നല്ല പവറുള്ള കണ്ണടയാണ്. താന്‍ നേരെ ചെന്ന് റൂമിന്റെ വാതില്‍ക്കല്‍ നിന്നു.

അവള്‍ കണ്ണട വച്ചിട്ടുണ്ടായിരുന്നില്ല. താനാണെങ്കില്‍ നല്ല ദൂരെയാണ് നില്‍ക്കുന്നത്. ഫോക്കസ് ഔട്ടാണ്. അവള്‍ അമ്മയോട്, അമ്മേ വന്നെന്നാണ് തോന്നുന്നതെന്ന് പറഞ്ഞു. തന്റെ സകല സര്‍പ്രൈസും അതോടെ പൊളിഞ്ഞു പോയി എന്നാണ് രമേഷ് പിഷാരടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി, ജാമ്യം കര്‍ശന ഉപാധികളോടെ

'നടിയെ ആക്രമിച്ച കേസിൽ അടൂരിന്റെ പ്രതികരണം നിരുത്തരവാദിത്തപരം, എതിരാളികൾക്ക് അടിക്കാൻ ഒരു വടി കൊടുത്തത് പോലെ'; കെ മുരളീധരൻ

സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണർ; മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയം