'സോറി, എനിക്കൊന്നും അറിയില്ല' എന്ന് രജനികാന്ത്; പിന്നാലെ വിമര്‍ശനം

മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രതികരിച്ച് രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല, ക്ഷമിക്കണം എന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം.

തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രജനിയുടെ പ്രതികരണം. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതേസമയം, തമിഴിലും സമാനമായ കമ്മിറ്റി രൂപീകരിക്കുമെന്നാണ് നടനും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ പ്രതികരിച്ചത്.

വനിതാ താരങ്ങളെ സഹായിക്കാനും അവര്‍ക്ക് പരാതി നല്‍കാനുമായി തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്ന് വിശാല്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്.

സ്ത്രീ പീഡനം ഇപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പലതരം മോശം സാഹചര്യങ്ങളിലൂടെയാണ് പെണ്‍കുട്ടികളും സ്ത്രീകളുമെല്ലാം കടന്നുപോകുന്നത്. എല്ലാവരും അതു പരസ്യമായി പറയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും ഇത്തരം പരാതികളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിശാല്‍ ആവശ്യപ്പെട്ടിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ