കാവി ബിക്കിനി വിവാദം; ഒടുവില്‍ മൗനം വെടിഞ്ഞ് പഠാന്റെ സംവിധായകന്‍

ഷാരൂഖ് ഖാന്റെ മടങ്ങി വരവ് ചിത്രം പഠാന്‍ ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തത് ആവേശത്തോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും കണ്ടത്. എന്നാല്‍ ഈ സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതായിരുന്നു കാരണം. ബഹിഷ്‌കരണാഹ്വാനങ്ങള്‍ വലിയ തോതില്‍ നടന്നെങ്കില്‍ അത് ചിത്രത്തിന് ഗുണകരമായി തന്നെ മാറുകയായിരുന്നു. ഇപ്പോഴിതാ ആദ്യമായി സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

”ഈ വിവാദം ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല. കാരണം ഞങ്ങളുടെ സിനിമയില്‍ ആക്ഷേപകരമായി ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ” സ്‌പെയിനില്‍ ആയിരുന്നപ്പോള്‍, ഞങ്ങള്‍ ആ വേഷം തിരഞ്ഞെടുത്തതാണ്. അതേക്കുറിച്ച് ഒരിക്കലും കടന്ന് ചിന്തിച്ചില്ല. അത് നല്ല വെയിലുള്ള സമയമായിരുന്നു. പച്ചനിറത്തിലുള്ള പുല്ലും വെള്ളത്തിന്റെ കടും നീലനിറവും പശ്ചാത്തലത്തിലുള്ളപ്പോള്‍ കാവി നിറം കൂടുതല്‍ തെളിഞ്ഞു നില്‍ക്കും. അതാണ് അത് തിരഞ്ഞെടുത്തത്. പ്രേക്ഷകര്‍ അത് കാണുമ്പോള്‍ ഞങ്ങളുടെ ഉദ്ദേശം തെറ്റില്ലെന്ന് അവര്‍ മനസ്സിലാക്കുമെന്ന് ഞങ്ങള്‍ കരുതി.

ചിത്രം റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത് പ്രേക്ഷകരുടെ പ്രശംസനീയമായിരുന്നു. ബഹിഷ്‌കരണ പ്രസ്ഥാനം മുഴുവന്‍ തെറ്റാണെന്ന് അവര്‍ തെളിയിച്ചു. ഒരു താരത്തെയോ സിനിമയെയോ ബഹിഷ്‌കരിക്കാന്‍ നിങ്ങള്‍ ആഹ്വാനം ചെയ്യുമ്പോള്‍, എത്ര ആളുകളുടെ ഉപജീവനമാര്‍ഗ്ഗം ആ പ്രത്യേക സിനിമയെ ആശ്രയിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ കാണുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക