പ്രതിഫലം കൂട്ടി ചോദിച്ചതിന് മീര ജാസ്മിന് ബാന്‍, സിനിമ പോലും ചെയ്യാത്ത കത്രീന കൈഫിനെ ഇരട്ടി പണം കൊടുത്ത് കൊണ്ടു വരികയായിരുന്നു: പത്മപ്രിയ

മലയാള സിനിമയില്‍ തുല്യ വേതനം ചോദിച്ചാല്‍ ബാന്‍ ചെയ്യുമെന്ന് നടി പത്മപ്രിയ. പ്രതിഫലം കൂട്ടി ചോദിച്ചതിനാല്‍ നടി മീര ജാസ്മിനെ ബാന്‍ ചെയ്യുകയും ആ സിനിമയില്‍ അന്ന് ഒരു ഹിന്ദി സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലാത്ത കത്രീന കൈഫിനെ ഇരട്ടി പ്രതിഫലം കൊടുത്ത് അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പത്മപ്രിയ പറയുന്നത്.

ന്യായമായ വേതനം കിട്ടണം. 2005 കാലയളവില്‍ ആണ് താന്‍ സിനിമയില്‍ വരുന്നത്. വടക്കുംനാഥന്‍ വലിയ ഹിറ്റായിരുന്നു. അതിന് മുമ്പ് കാഴ്ച, അമൃതം അങ്ങനെ കുറേ ഹിറ്റുകള്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയം ആണ്. ആ സമയം മീര ജാസ്മിന്‍ ഉണ്ടായിരുന്നു. അവരും വിജയിക്കുന്ന സിനിമകള്‍ ചെയ്യുന്ന സമയമായിരുന്നു.

കലാപരമായും അവരുടെ വര്‍ക്കുകള്‍ നല്ലതാണ്. പ്രതിഫലം കൂട്ടി ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാന്‍ നേരിടേണ്ടതായി വന്നു. അത് വളരെ ചെറിയ തുകയായിരുന്നു. ആ സമയത്ത് ഇവിടെ ആര്‍ക്കും അറിയാത്ത ഒരു കുട്ടി ബോംബെയില്‍ നിന്ന് വന്നു, കത്രീന കൈഫ്. അവര്‍ വന്ന് ഒരു മലയാള സിനിമ ചെയ്തു.

കത്രീന അന്ന് ഒരു ഹിന്ദി സിനിമ പോലും ചെയ്തിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിട്ടുണ്ടായിരുന്നത്. മീരയ്ക്ക് ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലമാണ് അവര്‍ക്ക് കൊടുത്തത്. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയ്ക്ക് പകരം വയ്ക്കുകയല്ല. ന്യായമായ പ്രതിഫലം വേണമെങ്കില്‍ കൊടുക്കാനൊക്കെ പറ്റും. പക്ഷേ അവര്‍ അര്‍ഹതപ്പെട്ട വേതനം നല്‍കാന്‍ തയാറാകുന്നില്ല.

അത് ചോദിക്കുകയാണെങ്കില്‍ തങ്ങളെ ബാന്‍ ചെയ്യും. അല്ലെങ്കില്‍ തങ്ങളെ ഒഴിവാക്കി പുതിയ ഒരാളെ എടുത്ത് അവര്‍ക്ക് അതിലും കുറഞ്ഞ പ്രതിഫലം കൊടുക്കും. നമ്മുടെ കഴിവിന് ഒരു വിലയുമില്ല. എന്നാല്‍ സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല എന്നാണ് പത്മപ്രിയ സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക