'ഹായ് മോളൂസേ, മൈ സ്വീറ്റി, സോള്‍ ഉമ്മ ഉമ്മ ഉമ്മ' എന്ന് പറഞ്ഞ് 50 വയസുള്ള അമ്മാവന്‍ വന്നു, അല്ലാതെ ലവ് ലെറ്റര്‍ കിട്ടിയിട്ടില്ല: നമിത പ്രമോദ്

തനിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥനകളെ കുറിച്ച് പറഞ്ഞ് നടി നമിത പ്രമോദ്. ലൊക്കേഷനില്‍ വച്ചാണ് തനിക്ക് ആദ്യത്തെ പ്രണയലേഖനം കിട്ടുന്നത്. പ്ലസ് വണ്ണിന് പഠിക്കുന്ന സമയമായതിനാല്‍ താന്‍ പേടിച്ചു പോയിരുന്നു. എന്നാല്‍ പിന്നീട് ലവ് ലെറ്റര്‍ കിട്ടിയിട്ടില്ല. അമ്പതു വയസുള്ള അമ്മാവനാണ് പിന്നീട് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുള്ളു എന്നാണ് നമിത പറയുന്നത്.

സിനിമാ ലൊക്കേഷനില്‍ വച്ചാണ് ആദ്യത്തെ പ്രേമ ലേഖനം കിട്ടിയത് എന്നും നമിത പറഞ്ഞു. അന്ന് അത് കിട്ടിയപ്പോള്‍ തനിക്ക് ഭയങ്കര പേടിയായിരുന്നു. താന്‍ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ്. കിട്ടിയപ്പോള്‍ തന്നെ ‘അയ്യോ അച്ഛാ ലവ് ലെറ്റര്‍’ എന്ന് പറഞ്ഞ് പോയി കൊടുത്തു. നോക്കിയപ്പോള്‍ അയാള്‍ അച്ഛന്, ഭാവി അമ്മായി അച്ഛന്‍ എന്ന നിലയില്‍ മുണ്ടും ഷര്‍ട്ടും എല്ലാം വാങ്ങി കൊടുത്തിരിക്കുന്നു.

കുറച്ച് ദിവസം ലൊക്കേഷനില്‍ അയാളുടെ ശല്യം ഉണ്ടായിരുന്നു. അന്ന് ലൊക്കേഷനില്‍ ലവ് ലെറ്റര്‍ കിട്ടിയപ്പോള്‍ പേടിയായിരുന്നുവെങ്കിലും ഇന്നൊരെണ്ണം കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നുന്നുണ്ട്. ഇനി ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന ലൈസന്‍സ് വീട്ടുകാര്‍ തന്നതില്‍ പിന്നെ ഒറ്റ ഒരെണ്ണം തിരിഞ്ഞ് നോക്കിയിട്ടില്ല.

പിന്നെ പ്രണയാഭ്യര്‍ത്ഥന വന്നത് സോഷ്യല്‍ മീഡിയയില്‍ ആണ്. അതും അമ്പത് വയസ്സുള്ള അമ്മാവന്‍. ‘ഹായ് മോളൂസേ, മൈ സ്വീറ്റി, സോള്‍ ഉമ്മ ഉമ്മ ഉമ്മ’ എന്നൊക്കെ പറഞ്ഞുകൊണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ എടുത്ത് നോക്കിയപ്പോള്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം എല്ലാം നില്‍ക്കുന്ന ഫോട്ടോസ്. തനിക്ക് കണ്ടിട്ട് ചിരിയാണ് വന്നത്.

പിന്നെ നല്ല അനുഭവങ്ങളും ആരാധകരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. കഫെ തുടങ്ങിയപ്പോള്‍ വഒരു പെണ്‍കുട്ടി തന്നെ കാണാന്‍ വന്നു. ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ്, ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചു. വളരെ സ്ട്രൈഞ്ച് അനുഭവങ്ങളാണ് അതെല്ലാം എന്നാണ് നമിത ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക