'എവിടെ നിന്നാണ് ജീവിക്കാന്‍ കാശ് കിട്ടുന്നത്, ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലാലോ' എന്നാണ് പലരുടെയും ചോദ്യം: മറുപടിയുമായി നമിത

തനിക്ക് ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടെന്ന് നടി നമിത പ്രമോദ്. സ്വന്തം ജീവിതത്തിലെ നിരാശ മറ്റുള്ളവര്‍ക്കുമേല്‍ തീര്‍ക്കുന്നവരെയാണ് കമന്റ് ബോക്‌സുകളില്‍ കാണാനാവുക. അധികം സിനിമയൊന്നും ചെയ്യാത്ത തനിക്ക് ജീവിക്കാന്‍ എവിടെ നിന്നാണ് കാശ് എന്നുള്ള കമന്റുകളും വരറുണ്ട്. അത് താന്‍ മറക്കില്ല എന്നാണ് നമിത പറയുന്നത്.

തനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ് ഉണ്ട്. എല്ലാവരെയും കാറ്റഗറൈസ് ചെയ്യാന്‍ പറ്റില്ല. എന്ത് പറഞ്ഞാലും നമ്മുടെ വീഡിയോസിന്റെ താഴെ മോശമായി കമന്റ് ചെയ്യുന്നവരുണ്ട്. ചില കമന്റുകള്‍ ഇവള്‍ ജീവിച്ചിരിപ്പുണ്ടോ, ഇവള്‍ക്ക് ഇപ്പോള്‍ എന്താ പണി എന്നുള്ള രീതിയിലാണ്.
അതില്‍ ഒരു കമന്റ് താന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

‘നമിത കരിയറില്‍ ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ, എവിടെ നിന്നാണ് ജീവിക്കാന്‍ കാശ് കിട്ടുന്നത്’ എന്നായിരുന്നു കമന്റ്. തന്റെ ലൈഫില്‍ സിനിമ മാത്രമല്ല ഉള്ളത്. തനിക്ക് അച്ഛനുണ്ട് അമ്മയുണ്ട് അങ്ങനെ ഒരുപാട് സ്ഥലത്ത് നിന്നും വരുമാനമുണ്ട്. സിനിമയില്‍ നിന്നും മാത്രമല്ല തനിക്ക് വരുമാനം കിട്ടുന്നത്.

നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരുമുണ്ട് ഇതേ രീതിയില്‍ മോശമായി കമന്റ് ചെയ്യുന്നവരുമുണ്ട്. അവരുടെ ലൈഫില്‍ കുറേ മോശം അനുഭവമുണ്ടാകാം അതിന്റെ പേരില്‍ ഫ്രസ്‌ട്രേറ്റഡ് ആയി ബാക്കിയുള്ളവരുടെ മേലേക്ക് തീര്‍ക്കുന്ന ഒരുപാട് ആളുകളുമുണ്ട്.

സോഷ്യല്‍ മീഡിയയിലെ പല കമന്റുകളും ഫേക്ക് ഐഡന്റിറ്റിയില്‍ നിന്നാണ് വരുന്നത്. സ്വന്തം പേര് പോലും വെളിപ്പെടുത്താന്‍ ധൈര്യമുണ്ടാകില്ല. പിന്നെ താന്‍ അത് ശ്രദ്ധിക്കാതെ വിടുന്നതാണ്. പേഴ്‌സണല്‍ മെസേജ് അയക്കുന്നവര്‍ ഇപ്പോള്‍ വളരെ കുറവാണ് എന്നാണ് നമിത പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക