അവര്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം എനിക്ക് കാണാന്‍കഴിയുന്നില്ല; ആര്‍ആര്‍ആര്‍ ഗേ ലൗ സ്റ്റോറിയെന്ന വാദത്തിന് എതിരെ കീരവാണി

രാജമൗലിയുടെ സംവിധാനം ചെയ്ത് രാം ചരണ്‍- ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ ഗേ ലൗ സ്‌റ്റോറിയാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആര്‍ആര്‍ആറിന്റെ സംഗീത സംവിധായകനായ എംഎം കീരവാണി.

‘അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ കുറച്ച് മോശമായിരിക്കാം, പക്ഷേ റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെ എല്ലാവരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എനിക്ക് ആര്‍ആര്‍ആറില്‍ രാമിന്റെയും ഭീമിന്റെയും കഥാപാത്രങ്ങളെ (അവര്‍ ഒരു പ്രത്യേക ബന്ധം പങ്കിട്ടതായി പറയുന്ന) കാണാന്‍ കഴിയില്ല.

കാരണം എനുക്ക് ആ സിനിമയില്‍ കാണാന്‍ കഴിഞ്ഞത് തട്ടിക്കൊണ്ടുപോയ മകള്‍ മല്ലിക്കായി ഒരു ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്ന ഒരമ്മയെയാണ്. അത് എന്റെ കാഴ്ചയുടെ കുഴപ്പമാകാം. എന്റെ കാഴ്ച ഉടന്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’ കീരവാണി ട്വീറ്റ് ചെയ്തു.

ട്വീറ്റ് ചര്‍ച്ചയാകാന്‍ തുടങ്ങിയതോടെ കീരവാണി തന്റെ പോസ്റ്റ് സോഷ്യല്‍മീഡിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബാഹുബലി നിര്‍മ്മാതാവ് ഷോബു യാര്‍ലഗദ്ദയും റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിസിച്ചിരുന്നു. ‘അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ തന്നെ, ഒരു സ്വവര്‍ഗ്ഗ പ്രണയകഥ എങ്ങനെയാണ് മോശമാകുന്നത്’ എന്നായിരുന്നു ഷോബു യാര്‍ലഗദ്ദ പ്രതികരിച്ചത്. ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗ്ഗ പ്രണയകഥയാണ് എന്നും സിനിമയില്‍ ആലിയ ഭട്ടിനെ ഒരു വസ്തുവായി മാത്രമാണ് ഉപയോഗിച്ചത് എന്നുമാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക