'ടർബോ' എന്ന പേര് ലഭിച്ചത് മറ്റൊരു ചിത്രത്തിൽ നിന്ന്: മിഥുൻ മാനുവൽ തോമസ്

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോക്ക് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വൈശാഖ്  സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്.

ഇപ്പോഴിതാ എങ്ങനെയാണ് ചിത്രം ആരംഭിച്ചത് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസ്. പല ത്രെഡുകളും സംസാരിച്ച ശേഷമാണ് ഇപ്പോഴുള്ള കഥ ഓക്കെ ആവുന്നത് എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്. മാത്രമല്ല മുൻപ് മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു ചിത്രത്തിന്റെ പേരായ ടർബോ ഈ കഥയിലേക്ക് എടുക്കുകയായിരുന്നുവെന്നും മിഥുൻ മാനുവൽ തോമസ് പറയുന്നു.

“എനിക്ക് മമ്മൂക്കയോടുള്ള സൗഹൃദത്തേക്കാൾ കൂടുതൽ പരിചയവും അടുപ്പവും പടങ്ങൾ വർക്ക് ചെയ്‌തതും വൈശാഖേട്ടനൊപ്പമാണ്. എനിക്ക് വൈശാഖേട്ടനെ അത്ര പരിചയമില്ലായിരുന്നു. വൈശാഖേട്ടനും എഡിറ്റർ ഷമീർ മുഹമ്മദും നല്ല ഫ്രണ്ട്സ് ആണ്. ഷമീർ എന്നോട് വൈശാഖിന് ഒരു കഥ കൊടുക്കുമോ എന്ന് ചോദിച്ചു.

എനിക്ക് വൈശാഖനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ‘നീ നാളെ പോയി പരിചയപ്പെട്’ എന്ന് പറഞ്ഞു. പരിചയപ്പെട്ടപ്പോൾ ആളെ എനിക്ക് നല്ല ഇഷ്ടമായി. വൈശാഖേട്ടൻ എന്നോട് ‘മോനെ കഥയുണ്ടോ’ എന്ന് ചോദിച്ചു. നോക്കാം ആലോചിക്കാം എന്നൊക്കെ പറഞ്ഞു. ഞാൻ പല ത്രെഡുകളും പുള്ളിയുമായിട്ട് പറഞ്ഞു പുള്ളിയുടെ മനസിലുള്ളത് എന്നോടും പറഞ്ഞു. ഒന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.

അപ്പോൾ ഞാൻ മുൻപ് ആലോചിച്ചിരുന്ന ഒരു കഥയുടെ രൂപം ഞാൻ പുള്ളിയോട് പറഞ്ഞു. ഇത് അന്നൗൻസ് ചെയ്യാൻ ഗ്യാപ്പ് കിട്ടിയില്ല അല്ലെങ്കിൽ ചെയ്യുമായിരുന്നു. ആ കഥ വൈശാഖേട്ടൻ്റെ അടുത്ത് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര ഇഷ്‌ടപ്പെട്ടു. അപ്പോഴേ ഞങ്ങൾ അതിൻ്റെ ബോഡി ഉണ്ടാക്കി പൂനെയ്ക്ക് പോയി. കണ്ണൂർ
സ്ക്വാഡ് ലൊക്കേഷനിൽ വെച്ച് മമ്മൂക്കയോട് കഥ പറഞ്ഞു.

കഥക്കായി നല്ലൊരു പേര് വേണം. ഞാനിട്ട പേര് കുറച്ച് ലൈറ്റ് ഹാർട്ടഡ് ആയിരുന്നു. എന്തായാലും നമ്മൾ ഇതൊരു വലിയ ആക്ഷൻ കോമഡി ആയിട്ട് ചെയ്യാൻ പോകുന്നു. പേര് വേണമെന്ന് പറഞ്ഞപ്പോൾ മുൻപ് ഞാൻ ഒരു പടം അനൗൺസ് ചെയ്‌തിരുന്നു. അതിൻ്റെ ആദ്യത്തെ വേർഡ് അടിപൊളിയാണ് ടർബോ എന്ന്.

അതും ഇങ്ങോട്ട് എടുത്താലോ എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും വർക്കായി. അങ്ങനെയാണ് ടർബോ വരുന്നത്. അന്ന് അനൗൺസ് ചെയ്‌ത സിനിമയുടെ ടർബോ ഇങ്ങോട്ട് എടുത്തു. ആ കഥ അവിടെത്തന്നെ കിടപ്പുണ്ട്. ഇത് വേറൊരു ഫ്രഷ് കഥയാണ്. അങ്ങനെയാണ് മമ്മൂക്കയിലേക്ക് എത്തുന്നത്. വൈശാഖേട്ടന് വഴിയാണ് ടർബോ ഓപ്പറേറ്റഡ് ആവുന്നത്.” എന്നാണ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് പറഞ്ഞത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നല്കുന്നതാണ്.

ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ