ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടർബോ’ മെയ് 23ന് തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. വൈശാഖ്  സംവിധാനം ചെയ്യുന്ന ടർബോയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ.

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടർബോയിൽ മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്. ടർബോയിൽ ആക്ഷന് ഏറെ പ്രാധാന്യമുണ്ടെന്നും ഫൈറ്റ് സീനുകൾക്കുപുറമേ മമ്മൂക്കയുടെ മികച്ച കാർ ചെയ്‌സ് സീനുകളും ചിത്രത്തിലുണ്ടെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ തോമസ് പറയുന്നു.

“സിനിമയുടെ പേര് സൂചിപ്പിക്കുന്നപോലെ അത്ര മാസ് പരിവേഷമുള്ള ആളല്ല ടർബോ ജോസ്. അരുവിപ്പുറത്ത് ജോസ് എന്നാണ് മമ്മുക്ക ചെയ്യുന്ന കഥാപാത്രത്തിന്റെ യഥാർഥ പേര്. അടുപ്പമുള്ളവർ ജോസ് ഏട്ടായി എന്നുവിളിക്കും. ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ. ഒരുപാട് സൗഹൃദങ്ങളുള്ള ആളാണ് ജോസ് ഏട്ടായി. അവർക്കുവേണ്ടി എന്തിനും എടുത്തുചാടുന്ന പ്രകൃതവുമുണ്ട്. ഇതൊക്കെയാണ് ജോസിനെ ടർബോ ജോസ് ആക്കിമാറ്റുന്നത്. മമ്മുക്കയുടെ ഈ കഥാപാത്രത്തെയും ആളുകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

വൈശാഖ് സിനിമകളുടെ പ്രധാനപ്പെട്ട ഹൈലൈറ്റാണ് ആക്‌ഷൻ സീനുകൾ. സ്വാഭാവികമായും ടർബോയിലും ആക്‌ഷന് ഏറെ പ്രധാന്യമുണ്ട്. അത് നന്നാക്കിയെടുക്കാൻ വൈശാഖും ഫൈറ്റ് മാസ്റ്റർ ഫീനിക്‌സ് പ്രഭുവും പരമാവധി ശ്രമിച്ചു. അതിനൊപ്പം മമ്മുക്കയും കൂടെനിന്നു. ആക്‌ഷൻ സീനുകളൊക്കെ പരമാവധി പരിശ്രമിച്ചിട്ടാണ്‌ മമ്മുക്ക ചെയ്തിട്ടുള്ളത്. ഇതിന്റെ ഫലമാകും തിയേറ്ററിൽ കാണാൻ പോവുന്നത്. ഫൈറ്റ് സീനുകൾക്കുപുറമേ മമ്മൂക്കയുടെ മികച്ച കാർ ചെയ്‌സ് സീനുകളും ത്രില്ലടിപ്പിക്കും.” എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.

Latest Stories

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന

'അമ്മ' സംഘടനയിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണം': ദീദി ദാമോദരൻ