ലാല്‍ അങ്കിളിന് ഞാന്‍ നന്ദിനിക്കുട്ടി, ചിലര്‍ക്ക് പാത്തു.. മറ്റുള്ളവര്‍ക്ക് മീനാക്ഷി, എന്റെ ശരിക്കുള്ള പേര് ആരും വിളിക്കാറില്ല: മീനാക്ഷി

ബാലതാരമായി എത്തിയ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് മീനാക്ഷി അനൂപ്. വണ്‍ ബൈ ടു എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തിയത്. തന്റെ പേരിനെ കുറിച്ച് മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ ശരിയായ പേര് അനുനയ എന്നാണ്.

എന്നാല്‍ തന്റെ യഥാര്‍ത്ഥ പേര് ആരും വിളിക്കാറില്ല എന്നാണ് മീനാക്ഷി പറയുന്നത്. ”രേഖകളില്‍ ഒക്കെ എന്റെ പേര് അനുനയ എന്ന് തന്നെയാണ്. പക്ഷേ, ശരിക്കുള്ള ആ പേര് ആരും വിളിക്കാറില്ല എന്നതാണ് സത്യം ലാല്‍ അങ്കിളും പ്രിയന്‍ അങ്കിളും ഇപ്പോഴും നന്ദിനിക്കുട്ടി എന്നാണ് വിളിക്കുന്നത്.”

”പൃഥ്വി അങ്കിളും ഇന്ദ്രജിത്ത് അങ്കിളും ജയസൂര്യ അങ്കിളുമൊക്കെ പാത്തു എന്നു വിളിക്കും. പരിചയക്കാരില്‍ കൂടുതല്‍ പേരും മീനൂട്ടി എന്നാണ് വിളിക്കാറുള്ളത്” എന്നാണ് മീനാക്ഷി പറയുന്നത്. അതേസമയം, മോഹന്‍ലാലിനൊപ്പം ‘ഒപ്പം’ എന്ന ചിത്രത്തില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് നന്ദിനി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരുടെ ‘അമര്‍ അക്ബര്‍ അന്തോണി’ ചിത്രത്തിലെ മീനാക്ഷിയുടെ കഥാപാത്രത്തിന്റെ പേരാണ് പാത്തു.

മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്.  നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി. മണര്‍കാട് സെന്റ് മേരീസ് കോളജില്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി.

അച്ഛന്‍ അനൂപ് പഠിച്ച അതേ കോളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയ മീനാക്ഷിയുടെ ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’ എന്നായിരുന്നു മീനാക്ഷി കുറിച്ചത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍