ഭാവിഭര്‍ത്താവാണെന്ന് കരുതി അടിച്ചോളാന്‍ മിയയോട് പറഞ്ഞു, എന്തുചെയ്താലും കുഴപ്പമില്ലെന്ന് പൃഥ്വി: മാര്‍ത്താണ്ഡന്‍

പാവാട സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആ രീതിയില്‍ അവതരിപ്പിച്ചത് ബോധപൂര്‍വ്വമെന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍. അത്രയും നല്ലൊരു അഭിനേതാവാണ് അയാള്‍. പാമ്പ് ജോയുടെ ക്യാരക്ടറുള്ള ഒരു കുടിയനെ ഞങ്ങള്‍ക്ക് അറിയാം. ആദ്യം ജീന്‍സായിരുന്നു കോസ്റ്റിയൂം. പിന്നെയാണ് അത് കൈലിയാക്കിയത്.

ആദ്യം പുള്ളി ഇറങ്ങിവന്നപ്പോള്‍ എന്തോ കുറവ് പോലെ തോന്നിയിരുന്നു. പെട്ടെന്ന് പോയാണ് കണ്ണിന് താഴെ രണ്ട് വര ഇട്ടാണ് വന്നത്. പുള്ളി തന്നെയാണ് അതിട്ടത്. അപ്പോള്‍ത്തന്നെ ഇത് ക്ലിക്കാവുമെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. അദ്ദേഹം പറഞ്ഞു.

ഒറിജിനല്‍ മീന്‍ തന്നെയാണ് പൃഥ്വിയുടെ തലയിലേക്ക് കമിഴ്ത്തിയത്. മത്തിയുടെ മണം അറിയാല്ലോ. ഡമ്മി ഉപയോഗിക്കാമെന്ന് പറഞ്ഞെങ്കിലും രാജുവിന് ഒറിജിനല്‍ തന്നെ വേണമായിരുന്നു. മിയയ്ക്കാണെങ്കില്‍ അടിക്കാന്‍ മടിയായിരുന്നു.

എന്നാലും പൃഥ്വിരാജിന്റെ തലയ്ക്ക് അടിക്കുക എന്ന ആശങ്കയിലായിരുന്നു മിയ. ഭാവിഭര്‍ത്താവാണെന്ന് കരുതി അടിച്ചോളാനായിരുന്നു ഞാന്‍ പറഞ്ഞത്. എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു പൃഥ്വി. മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെയായി സിനിമയിലെത്തിയതാണ് ജി മാര്‍ത്താണ്ഡന്‍. അസോസിയേറ്റ് ഡയറക്ടറില്‍ നിന്നും ഡയറക്ടറായി മാറുകയായിരുന്നു അദ്ദേഹം. അച്ഛാദിന്‍, പാവാട, ജോണി ജോണി യെസ് അപ്പ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക