ഭാവിഭര്‍ത്താവാണെന്ന് കരുതി അടിച്ചോളാന്‍ മിയയോട് പറഞ്ഞു, എന്തുചെയ്താലും കുഴപ്പമില്ലെന്ന് പൃഥ്വി: മാര്‍ത്താണ്ഡന്‍

പാവാട സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആ രീതിയില്‍ അവതരിപ്പിച്ചത് ബോധപൂര്‍വ്വമെന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍. അത്രയും നല്ലൊരു അഭിനേതാവാണ് അയാള്‍. പാമ്പ് ജോയുടെ ക്യാരക്ടറുള്ള ഒരു കുടിയനെ ഞങ്ങള്‍ക്ക് അറിയാം. ആദ്യം ജീന്‍സായിരുന്നു കോസ്റ്റിയൂം. പിന്നെയാണ് അത് കൈലിയാക്കിയത്.

ആദ്യം പുള്ളി ഇറങ്ങിവന്നപ്പോള്‍ എന്തോ കുറവ് പോലെ തോന്നിയിരുന്നു. പെട്ടെന്ന് പോയാണ് കണ്ണിന് താഴെ രണ്ട് വര ഇട്ടാണ് വന്നത്. പുള്ളി തന്നെയാണ് അതിട്ടത്. അപ്പോള്‍ത്തന്നെ ഇത് ക്ലിക്കാവുമെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. അദ്ദേഹം പറഞ്ഞു.

ഒറിജിനല്‍ മീന്‍ തന്നെയാണ് പൃഥ്വിയുടെ തലയിലേക്ക് കമിഴ്ത്തിയത്. മത്തിയുടെ മണം അറിയാല്ലോ. ഡമ്മി ഉപയോഗിക്കാമെന്ന് പറഞ്ഞെങ്കിലും രാജുവിന് ഒറിജിനല്‍ തന്നെ വേണമായിരുന്നു. മിയയ്ക്കാണെങ്കില്‍ അടിക്കാന്‍ മടിയായിരുന്നു.

എന്നാലും പൃഥ്വിരാജിന്റെ തലയ്ക്ക് അടിക്കുക എന്ന ആശങ്കയിലായിരുന്നു മിയ. ഭാവിഭര്‍ത്താവാണെന്ന് കരുതി അടിച്ചോളാനായിരുന്നു ഞാന്‍ പറഞ്ഞത്. എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു പൃഥ്വി. മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെയായി സിനിമയിലെത്തിയതാണ് ജി മാര്‍ത്താണ്ഡന്‍. അസോസിയേറ്റ് ഡയറക്ടറില്‍ നിന്നും ഡയറക്ടറായി മാറുകയായിരുന്നു അദ്ദേഹം. അച്ഛാദിന്‍, പാവാട, ജോണി ജോണി യെസ് അപ്പ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു