ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്.. അഭിനയിക്കാനുള്ള ആഗ്രഹം ഉര്‍വശിയെ അറിയിക്കാനാണ് ഞാന്‍ പറഞ്ഞത്; വേദിയില്‍ കണ്ണുനിറഞ്ഞ് മനോജ് കെ ജയന്‍

മുന്‍ഭാര്യ ഉര്‍വശിയെ കുറിച്ച് സംസാരിക്കവെ കണ്ണ് നിറഞ്ഞ് നടന്‍ മനോജ് കെ ജയന്‍. ഉര്‍വശിയുടെയും മനോജിന്റെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ആദ്യമായി നായികയാകുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടന്‍ വികാരഭരിതനായത്. മകളുടെ സിനിമാ മോഹം അറിയിച്ചപ്പോള്‍ അമ്മ ഉര്‍വശിയെ അറിയിക്കണം എന്നാണ് ആദ്യം പറഞ്ഞതെന്ന് മനോജ് കെ ജയന്‍ വ്യക്തമാക്കി.

”എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിത്. അവളുടെ ഏഴാമത്തെ വയസില്‍ എന്റെ കുഞ്ഞിനെയും കൂട്ടി ചെന്നൈയില്‍ നിന്ന് വരുമ്പോള്‍ ഇങ്ങനെയൊരു കാര്യം ഞാന്‍ മനസില്‍ ആലോചിച്ചിരുന്നില്ല. അവളെ പഠിപ്പിച്ച്, നല്ലൊരു ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് അയക്കണമെന്നായിരുന്നു മനസില്‍. എന്റെ കരിയറില്‍ ഗ്യാപ് വന്നതിനൊക്കെ കാരണം ഞാന്‍ എന്റെ മകളെ അതുപോലെ സ്‌നേഹിച്ച് നോക്കിയത് കൊണ്ടാണ്.”

”എന്റെ ഇഷ്ടത്തിന് ഞാന്‍ അവളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ അവളുടെ ആഗ്രഹത്തിന് ബാംഗ്ലൂര്‍ വിട്ട് പഠിപ്പിച്ചു. പിന്നീട് അവിടെ തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു. അവള്‍ അവിടെ കുറച്ചു കാലം പല കമ്പനികളിലായി ജോലി ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് അവള്‍ എന്നോട് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. ഭാര്യ ആശയോടാണ് അവള്‍ ആദ്യം പറഞ്ഞത്.”

”ആശ അവളുടെ നല്ല സുഹൃത്ത് കൂടിയാണ്. എന്റെ ആഗ്രഹങ്ങള്‍ എന്തു തന്നെയായാലും മകള്‍ക്ക് ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അത് നടത്തിക്കൊടുക്കുക എന്നതാണ് ഒരു പിതാവിന്റെ കടമ. അവള്‍ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഉര്‍വശിയെ ആദ്യം അറിയിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിന് ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല.”

”അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവര്‍ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്‌സറ്റൈല്‍ നടിയാണ്. അവള്‍ ചെന്നൈയില്‍ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി. വളരെ സന്തോഷത്തോടെയാണ് ഉര്‍വശി അത് സമ്മതിച്ചത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്‌സുമാണ് പിന്നീടുള്ള കാര്യങ്ങള്‍ ചെയ്തത്. മകള്‍ക്ക് അഭിനയിക്കാന്‍ നല്ലൊരു സിനിമയുണ്ടെന്നും കഥ കേള്‍ക്കണമെന്നും സേതു പറഞ്ഞു.”

”ഉര്‍വശിയാണ് ആദ്യം കഥ കേള്‍ക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞു. അവരാണ് തീരുമാനിക്കേണ്ടത്. അവരാണ് മുതിര്‍ന്ന അഭിനേത്രി. അവര്‍ കേട്ടതിന് ശേഷം ഞാന്‍ പറഞ്ഞു. അവര്‍ കഥ കേട്ടു, വളരെ തൃപ്തിയായി. മകള്‍ക്കും കഥ ഇഷ്ടമായി. പിന്നീടാണ് ഞാന്‍ കഥ കേട്ടത്. എനിക്കും കഥ വളരെ ഇഷ്ടമായി” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു