ഭാര്യയുമായി നിരന്തരം വഴക്ക് ആയിരുന്നു, ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനുള്ള സ്ഥലമാണ് ഭാര്യ എന്ന ചിന്തയായിരുന്നു: മണികണ്ഠന്‍ ആചാരി

കുടുംബജീവിതം താളം തെറ്റിയ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മണികണ്ഠന്‍ ആചാരി. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ പ്രതിസന്ധികള്‍ ദാമ്പത്യ ജീവിതത്തില്‍ ആഴത്തിലാണ് പ്രതിഫലിച്ചത്. ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് വര്‍ദ്ധിക്കുകയും ചെയ്തിരുന്നു എന്നാണ് മണികണ്ഠന്‍ ആചാരി പറയുന്നത്.

”ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വര്‍ദ്ധിച്ചു വന്നപ്പോള്‍ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്‌നത്തിന്റെ മൂലകാരണം ഞാന്‍ തന്നെയായിരുന്നു. പിന്നീട് മനസിലായി അവര്‍ക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിനു അവരെ സഹായിക്കുക, സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് വലിയ കാര്യമാണ്.”

”പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാന്‍ പഠിച്ചു. എന്റെ കൈയില്‍ പൈസയില്ലാതെ വരുമ്പോള്‍, എനിക്ക് വര്‍ക്ക് ഇല്ലാതെ വരുമ്പോള്‍ ആ ഫ്രസ്‌ട്രേഷന്‍ എല്ലാം തീര്‍ക്കുന്നത് ഭാര്യയുടെ അടുത്തായിരുന്നു. അത്തരത്തില്‍ നമ്മുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനുള്ള സ്ഥലമാണ് ഭാര്യ, അമ്മ എന്ന ചിന്തയെല്ലാം പിന്നീട് മാറി.”

”ഇന്നും അവസരം ചോദിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല നമ്മള്‍ ഇന്റസ്ട്രിയില്‍ വന്നതു കൊണ്ട് അവസരങ്ങള്‍ വരണമെന്നില്ല. എനിക്ക് ഇവിടെ നിലനില്‍ക്കണമെങ്കില്‍ ഞാന്‍ അധ്വാനിക്കണം. ചെറിയ വേഷങ്ങളാണെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണ്.”

”പാസിംഗ് സീന്‍ പോലും ചെയ്യാന്‍ ഞാന്‍ റെഡിയാണ്. അത്തരത്തില്‍ ചെറിയൊരു വേഷമായിരുന്നു ഭ്രഹ്‌മയുഗത്തിലേത്. പക്ഷേ സിനിമയുടെ സ്വഭാവം അറിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്ന് സംവിധായകന്‍ എനിക്ക് പറഞ്ഞ് മനസിലാക്കിയിരുന്നു” എന്നാണ് മണികണ്ഠന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ