വിനയം നഷ്ടപ്പെടുന്നുണ്ടോ, മര്യാദകള്‍ ലംഘിക്കുന്നുണ്ടോ എന്നതിനൊക്കെ നല്‍കിയ തിരിച്ചടിയായിട്ടു തന്നെ കാണുന്നു; തനിക്ക് നേരിട്ട അപകടത്തെ കുറിച്ച് മണികണ്ഠന്‍

തനിക്ക് മുന്‍പ് സംഭവിച്ച ബൈക്ക് അപകടത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ മണികണ്ഠന്‍ ആചാരി. ആ വീഴ്ചയാണ് തന്നെ തിരിച്ചറിവിലൂടെ നേരയാക്കി നടത്തിയതെന്നും അപകടം ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയെന്നും തന്റെ ജീവിതത്തിലെ വേറിട്ട അനുഭവം വിവരിച്ചു കൊണ്ട് താരം പറയുന്നു.

‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് മണികണ്ഠന് അപകടം സംഭവിക്കുന്നത്. അത് എനിക്ക് വലിയ തിരിച്ചറിവാണ് ഉണ്ടാക്കിയത്. ‘കമ്മട്ടിപ്പാടം’ കഴിഞ്ഞു കാര്യങ്ങളെല്ലാം യാന്ത്രികമായി പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് വീഴ്ചയിലൂടെ ഒരു തിരിച്ചറിവ് ലഭിച്ചത്. വിനയം നഷ്ടപ്പെടുന്നുണ്ടോ, മര്യാദകള്‍ ലംഘിക്കുന്നുണ്ടോ എന്നതിനൊക്കെ നല്‍കിയ തിരച്ചടിയായിട്ടു തന്നെ ഞാന്‍ അതിനെ കാണുന്നു.

നേരത്തെ ഇറങ്ങിയിരുന്നേല്‍ എനിക്ക് അങ്ങനെയൊരു അപകടം സംഭവിക്കില്ല. ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമ ചെയ്യാന്‍ വേണ്ടി പോയ യാത്രയിലായിരുന്നു അപകടം. ഏഴു മണിക്കാണ് ട്രെയിന്‍. ഒരു ആറു മണിക്ക് എങ്കിലും ഇറങ്ങിയിരുന്നേല്‍ വേഗത്തില്‍ ഓടിച്ചു പോകേണ്ടി വരില്ലായിരുന്നു. ഹെല്‍മെറ്റ് എടുക്കാനും മറക്കില്ലായിരുന്നു.

ശരിക്കും ഞാന്‍ അര്‍ഹിച്ച വീഴ്ചയാണത് അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അവിടെ നിന്ന് ഒരു പുതിയ വ്യക്തിയായിട്ടാണ് ഞാന്‍ തിരിച്ചു വന്നത്. സിനിമയൊക്കെ ചെയ്തു അത്യാവശ്യം പൈസ ഉള്ളത് കൊണ്ട് അപകടത്തെ മറികടന്നു എനിക്ക് തിരിച്ചു വരാന്‍ കഴിഞ്ഞു. പല്ല് പോയതും ,  കാല്‍ ഒടിഞ്ഞതുമൊക്കെ വേഗത്തില്‍ ശരിയാക്കാന്‍ കഴിഞ്ഞു’. മണികണ്ഠന്‍ ആചാരി പറയുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി