വിനയം നഷ്ടപ്പെടുന്നുണ്ടോ, മര്യാദകള്‍ ലംഘിക്കുന്നുണ്ടോ എന്നതിനൊക്കെ നല്‍കിയ തിരിച്ചടിയായിട്ടു തന്നെ കാണുന്നു; തനിക്ക് നേരിട്ട അപകടത്തെ കുറിച്ച് മണികണ്ഠന്‍

തനിക്ക് മുന്‍പ് സംഭവിച്ച ബൈക്ക് അപകടത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ മണികണ്ഠന്‍ ആചാരി. ആ വീഴ്ചയാണ് തന്നെ തിരിച്ചറിവിലൂടെ നേരയാക്കി നടത്തിയതെന്നും അപകടം ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയെന്നും തന്റെ ജീവിതത്തിലെ വേറിട്ട അനുഭവം വിവരിച്ചു കൊണ്ട് താരം പറയുന്നു.

‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് മണികണ്ഠന് അപകടം സംഭവിക്കുന്നത്. അത് എനിക്ക് വലിയ തിരിച്ചറിവാണ് ഉണ്ടാക്കിയത്. ‘കമ്മട്ടിപ്പാടം’ കഴിഞ്ഞു കാര്യങ്ങളെല്ലാം യാന്ത്രികമായി പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് വീഴ്ചയിലൂടെ ഒരു തിരിച്ചറിവ് ലഭിച്ചത്. വിനയം നഷ്ടപ്പെടുന്നുണ്ടോ, മര്യാദകള്‍ ലംഘിക്കുന്നുണ്ടോ എന്നതിനൊക്കെ നല്‍കിയ തിരച്ചടിയായിട്ടു തന്നെ ഞാന്‍ അതിനെ കാണുന്നു.

നേരത്തെ ഇറങ്ങിയിരുന്നേല്‍ എനിക്ക് അങ്ങനെയൊരു അപകടം സംഭവിക്കില്ല. ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമ ചെയ്യാന്‍ വേണ്ടി പോയ യാത്രയിലായിരുന്നു അപകടം. ഏഴു മണിക്കാണ് ട്രെയിന്‍. ഒരു ആറു മണിക്ക് എങ്കിലും ഇറങ്ങിയിരുന്നേല്‍ വേഗത്തില്‍ ഓടിച്ചു പോകേണ്ടി വരില്ലായിരുന്നു. ഹെല്‍മെറ്റ് എടുക്കാനും മറക്കില്ലായിരുന്നു.

ശരിക്കും ഞാന്‍ അര്‍ഹിച്ച വീഴ്ചയാണത് അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അവിടെ നിന്ന് ഒരു പുതിയ വ്യക്തിയായിട്ടാണ് ഞാന്‍ തിരിച്ചു വന്നത്. സിനിമയൊക്കെ ചെയ്തു അത്യാവശ്യം പൈസ ഉള്ളത് കൊണ്ട് അപകടത്തെ മറികടന്നു എനിക്ക് തിരിച്ചു വരാന്‍ കഴിഞ്ഞു. പല്ല് പോയതും ,  കാല്‍ ഒടിഞ്ഞതുമൊക്കെ വേഗത്തില്‍ ശരിയാക്കാന്‍ കഴിഞ്ഞു’. മണികണ്ഠന്‍ ആചാരി പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു