ഒരാളെ തീവ്രവാദിയെന്ന് മുദ്ര കുത്തുമ്പോള്‍ അയാള്‍ എങ്ങനെ അവിടെയെത്തിയെന്നു കൂടി അന്വേഷിക്കണം: മാമുക്കോയ

മനുവാര്യര്‍ ചിത്രം കുരുതി ചര്‍ച്ചയാകുമ്പോള്‍ നടന്‍ മാമുക്കോയയുടെ തീവ്രവാദത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാകുകയാണ്്. സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും സംസാരിക്കുകയാണ് മാമുക്കോയ.

മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് നാടു മുഴുവനും മുസ്ലിം മതവിഭാഗത്തെ തീവ്രവാദത്തിന്റെ നിരീക്ഷണ വലയത്തിലാക്കുകയാണ്. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്നവരാണ് മുസ്ലിങ്ങള്‍. മാത്രമല്ല ഒരാളെ തീവ്രവാദിയെന്ന് മുദ്ര കുത്തുമ്പോള്‍ അയാള്‍ എങ്ങനെ അവിടെയെത്തിയെന്നു കൂടി അന്വേഷിക്കണം. ഒരു കുട്ടിയും ഇവിടെ തീവ്രവാദിയായി മാറരുത്,’ മാമുക്കോയ പറയുന്നു.

തീവാവാദികളെ പിടിച്ച് ജയിലിലിട്ട് അവര്‍ക്കു ചെലവായ പണം എത്രയെന്ന് പറയുകയാണ് ഇവിടെയുള്ളവര്‍ ചെയ്യുന്നത്. തീവ്രവാദികള്‍ രാജ്യദ്രോഹികളാണ്. അവരെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണമെന്നും മാമുക്കോയ പറയുന്നു.

അതേസമയം കുരുതി കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീതയതും ഹിന്ദു-മുസ്ലിം വിദ്വേഷവുമെല്ലാം റിലീസിന് തൊട്ടുപിന്നാലെ തന്നെ ചര്‍ച്ചയായിരുന്നു.
ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സംഘപരിവാര്‍ അനുകൂലമാണെന്ന വിമര്‍ശനങ്ങളുമുയരുന്നുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍