'പേര് മായ്ച്ചിട്ടില്ല'; മാക്ട ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് വിനയനോട് എം. പത്മകുമാര്‍

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന വിനയന്റെ ആരോപണത്തില്‍ പ്രതികരിച്ച് എം പത്മകുമാര്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് സത്യാവസ്ഥ പരിശോധിക്കണം എന്നാണ് പത്മകുമാര്‍ പറഞ്ഞത്.

വിനയന്‍ ഉള്‍പ്പടെയുള്ള മുന്‍ഭാരവാഹികളുടെ പേരടങ്ങുന്ന ബോര്‍ഡ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘മാക്ടയെ കുറിച്ചും മാക്ടോസിനെ കുറിച്ചും സംവിധായകന്‍ ശ്രീ വിനയന്‍ എഴുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചു.

മറ്റു വിഷയങ്ങളില്‍ എന്റെ പ്രതികരണത്തിന് പ്രസക്തിയില്ലെങ്കിലും മാക്ടയുടെ ബോര്‍ഡില്‍ നിന്നുപോലും തന്റെ പേര് മായ്ച്ചു കളഞ്ഞു എന്ന പരാമര്‍ശത്തിന് മറുപടിയായി മാക്ടയുടെ എറണാകുളം ഓഫീസിലുള്ള, മുന്‍ ഭാരവാഹികളുടെ പേരുകള്‍ ചേര്‍ത്ത ഈ ബോര്‍ഡിന്റെ ചിത്രം ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ആരോപണങ്ങള്‍ പരസ്യപ്പെടുത്തുന്നതിനു മുന്‍പ് അതിന്റെ സത്യാവസ്ഥ ഒരിക്കല്‍ കൂടെ പരിശോധിക്കുന്നത് ഒരു നല്ല കാര്യമാണ്’, എം പത്മകുമാര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് വിനയന്‍ മാക്ടക്കും സഹകരണ സംഘമായ മാക്ടോസിനുമെതിരെ ആരോപണവുമായി എത്തിയത്. തന്നെ മാക്ടയില്‍ നിന്ന് വിലക്കുകയും ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള തന്റെ പേര് പോലും സംഘടനയുടെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയെന്നും വിനയന്‍ പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു