'പേര് മായ്ച്ചിട്ടില്ല'; മാക്ട ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് വിനയനോട് എം. പത്മകുമാര്‍

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന വിനയന്റെ ആരോപണത്തില്‍ പ്രതികരിച്ച് എം പത്മകുമാര്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് സത്യാവസ്ഥ പരിശോധിക്കണം എന്നാണ് പത്മകുമാര്‍ പറഞ്ഞത്.

വിനയന്‍ ഉള്‍പ്പടെയുള്ള മുന്‍ഭാരവാഹികളുടെ പേരടങ്ങുന്ന ബോര്‍ഡ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘മാക്ടയെ കുറിച്ചും മാക്ടോസിനെ കുറിച്ചും സംവിധായകന്‍ ശ്രീ വിനയന്‍ എഴുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചു.

മറ്റു വിഷയങ്ങളില്‍ എന്റെ പ്രതികരണത്തിന് പ്രസക്തിയില്ലെങ്കിലും മാക്ടയുടെ ബോര്‍ഡില്‍ നിന്നുപോലും തന്റെ പേര് മായ്ച്ചു കളഞ്ഞു എന്ന പരാമര്‍ശത്തിന് മറുപടിയായി മാക്ടയുടെ എറണാകുളം ഓഫീസിലുള്ള, മുന്‍ ഭാരവാഹികളുടെ പേരുകള്‍ ചേര്‍ത്ത ഈ ബോര്‍ഡിന്റെ ചിത്രം ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. ആരോപണങ്ങള്‍ പരസ്യപ്പെടുത്തുന്നതിനു മുന്‍പ് അതിന്റെ സത്യാവസ്ഥ ഒരിക്കല്‍ കൂടെ പരിശോധിക്കുന്നത് ഒരു നല്ല കാര്യമാണ്’, എം പത്മകുമാര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് വിനയന്‍ മാക്ടക്കും സഹകരണ സംഘമായ മാക്ടോസിനുമെതിരെ ആരോപണവുമായി എത്തിയത്. തന്നെ മാക്ടയില്‍ നിന്ന് വിലക്കുകയും ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള തന്റെ പേര് പോലും സംഘടനയുടെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയെന്നും വിനയന്‍ പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്