'ജോസഫ്' കണ്ട് അദ്ദേഹം ജോജുവിനെ കുറിച്ച് അന്വേഷിച്ചു, ജന്മദിനത്തില്‍ ഹിന്ദി റീമേക്കിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യാനിരിക്കെ വിടവാങ്ങി: എം പദ്മകുമാര്‍

അന്തരിച്ച വിഖ്യാത നടന്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ച് സംവിധായകന്‍ എം. പദ്മകുമാര്‍. ധര്‍മേന്ദ്രയും കുടുംബവും ‘ജോസഫ്’ എന്ന ചിത്രം കണ്ട അനുഭവമാണ് സംവിധായകന്‍ പങ്കുവച്ചത്. നായകനായ ജോജുവിനെ കുറിച്ച് അദ്ദേഹം അന്വേഷിച്ച്. ധര്‍മേന്ദ്രയുടെ മകനായ സണ്ണി ഡിയോളിനെ വച്ച് ഒരുക്കിയ ജോസഫിന്റെ റീമേക്ക് കാണാതെയാണ് അദ്ദേഹം വിട പറഞ്ഞത് എന്നാണ് പദ്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എം. പദ്മകുമാറിന്റെ കുറിപ്പ്:

ധര്‍മ്മേന്ദ്ര വിടവാങ്ങി..

ഇന്ത്യന്‍ സിനിമ കണ്ട വലിയ ഹീമാന്‍ – പ്രണയരംഗങ്ങളുടെ തീവ്രതയും അസാമാന്യമായ ആക്ഷന്‍ പ്രകടനങ്ങളും കൊണ്ട് ഒരു തലമുറയെ കീഴടക്കിയ സൂപ്പര്‍ഹീറോ ധര്‍മ്മേന്ദ്ര. ധരംജി എന്നും വിളിക്കപ്പെട്ട അദ്ദേഹവുമായി എന്റെ കണ്ടുമുട്ടല്‍ അതീവ വികാരാധീനമായിരുന്നു.

2022-ല്‍ ‘ജോസഫ്’ എന്ന ഞാന്‍ സംവിധാനം ചെയ്ത സിനിമയുടെ ഹിന്ദി റീമേക്ക് ചര്‍ച്ചക്കായി ഹിന്ദി നായകന്‍ സണ്ണി ഡിയോളിനെ കാണാന്‍ മണാലിയിലെ വീട്ടില്‍ പോയപ്പോഴായിരുന്നു ധരംജിയെ ആദ്യം കാണുന്നത്. അനുമാനിച്ചതിനേക്കാള്‍ ഹൃദ്യമായി ആണ് ധരംജി എന്നെ സ്വീകരിച്ചത്. മലയാള സിനിമ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവയും അദ്ദേഹത്തിന്റെ സംസാരവിഷയങ്ങളായിരുന്നു.

ഞങ്ങള്‍ സണ്ണിയുമായി സംസാരിക്കുമ്പോള്‍ ധരംജിയും കുടുംബവും അവരുടെ ഹോം തിയേറ്ററില്‍ ‘ജോസഫ്’ കണ്ടു. ചര്‍ച്ചകള്‍ കഴിഞ്ഞ് സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ ധരംജി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. മറ്റുള്ളവരോടെല്ലാം ഇരിക്കാനാണ് പറഞ്ഞത്, പക്ഷെ ഞാന്‍ അടുത്തെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നു. എന്റെ മുന്നില്‍ മഹാനടന്‍ ഒരല്പനേരം നിന്നു നോക്കി. ആ കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞു. പിന്നെ എന്നെ ചേര്‍ത്തുപിടിച്ച് ‘well done betta… well done…’ എന്നു പറഞ്ഞു. അതിനു ശേഷമുള്ളത് വികാരത്തില്‍ എനിക്കു കേള്‍ക്കാനായില്ല. അവസാനം ‘ജോസഫായി’ അഭിനയിച്ചത് ആരാണെന്ന് ചോദിച്ചു. ജോജുവിനെ കുറിച്ച് ഞാന്‍ പറഞ്ഞു. ആ വാക്കുകളും ആ ആലിംഗനവും എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്.

തുടര്‍ന്ന് രണ്ടുതവണ കൂടി മണാലിയില്‍ പോയപ്പോള്‍ ധരംജിയെ കണ്ടു. അന്നത്തെ അതേ സ്‌നേഹവും എനിക്കു ലഭിച്ചു.

ഒരു കുസൃതി നിറഞ്ഞ ഓര്‍മ്മ – സിനിമയുടെ casting ചര്‍ച്ചയില്‍ നായികയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഒടുവില്‍ ധരംജിയോടു ചോദിച്ചു: ആരാണ് അനുയോജ്യമെന്ന്? ഒട്ടും lag ഇല്ലാതെ മറുപടി: ”നായികമാരുടെ കാര്യം മാത്രം എന്നോടു ചോദിക്കരുത്, എല്ലാ നായികമാരേയും എനിക്കിഷ്ടമാണ്! ഒരുപോലെ!” അന്ന് മുഴങ്ങിയ കൂട്ടച്ചിരി ഇന്നും കാതുകളില്‍.

‘ജോസഫ്’യുടെ ഹിന്ദി റീമേക്ക് പൂര്‍ത്തിയായി. ഡിസംബര്‍ ആദ്യം ധരംജിയുടെ ജന്മദിനത്തിന് TITLE അനൗണ്‍സ് ചെയ്യാനിരിക്കെ, അദ്ദേഹം വിടവാങ്ങി. സണ്ണി ഡിയോള്‍ ആ കഥാപാത്രത്തെ എത്ര ഉജ്ജ്വലമായി അവതരിപ്പിച്ചു എന്നത് കാണാന്‍ കഴിയാതെ. എങ്കിലും എവിടെയോ നിന്ന് ഞങ്ങളെ അനുഗ്രഹിക്കുമെന്നുറപ്പ്. എന്നെ ചേര്‍ത്തുപിടിച്ചതുപോലെ ഈ സിനിമയേയും തന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. എനിക്കുറപ്പുണ്ട്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി