'ജോസഫ്' കണ്ട് അദ്ദേഹം ജോജുവിനെ കുറിച്ച് അന്വേഷിച്ചു, ജന്മദിനത്തില്‍ ഹിന്ദി റീമേക്കിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യാനിരിക്കെ വിടവാങ്ങി: എം പദ്മകുമാര്‍

അന്തരിച്ച വിഖ്യാത നടന്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ച് സംവിധായകന്‍ എം. പദ്മകുമാര്‍. ധര്‍മേന്ദ്രയും കുടുംബവും ‘ജോസഫ്’ എന്ന ചിത്രം കണ്ട അനുഭവമാണ് സംവിധായകന്‍ പങ്കുവച്ചത്. നായകനായ ജോജുവിനെ കുറിച്ച് അദ്ദേഹം അന്വേഷിച്ച്. ധര്‍മേന്ദ്രയുടെ മകനായ സണ്ണി ഡിയോളിനെ വച്ച് ഒരുക്കിയ ജോസഫിന്റെ റീമേക്ക് കാണാതെയാണ് അദ്ദേഹം വിട പറഞ്ഞത് എന്നാണ് പദ്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എം. പദ്മകുമാറിന്റെ കുറിപ്പ്:

ധര്‍മ്മേന്ദ്ര വിടവാങ്ങി..

ഇന്ത്യന്‍ സിനിമ കണ്ട വലിയ ഹീമാന്‍ – പ്രണയരംഗങ്ങളുടെ തീവ്രതയും അസാമാന്യമായ ആക്ഷന്‍ പ്രകടനങ്ങളും കൊണ്ട് ഒരു തലമുറയെ കീഴടക്കിയ സൂപ്പര്‍ഹീറോ ധര്‍മ്മേന്ദ്ര. ധരംജി എന്നും വിളിക്കപ്പെട്ട അദ്ദേഹവുമായി എന്റെ കണ്ടുമുട്ടല്‍ അതീവ വികാരാധീനമായിരുന്നു.

2022-ല്‍ ‘ജോസഫ്’ എന്ന ഞാന്‍ സംവിധാനം ചെയ്ത സിനിമയുടെ ഹിന്ദി റീമേക്ക് ചര്‍ച്ചക്കായി ഹിന്ദി നായകന്‍ സണ്ണി ഡിയോളിനെ കാണാന്‍ മണാലിയിലെ വീട്ടില്‍ പോയപ്പോഴായിരുന്നു ധരംജിയെ ആദ്യം കാണുന്നത്. അനുമാനിച്ചതിനേക്കാള്‍ ഹൃദ്യമായി ആണ് ധരംജി എന്നെ സ്വീകരിച്ചത്. മലയാള സിനിമ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവയും അദ്ദേഹത്തിന്റെ സംസാരവിഷയങ്ങളായിരുന്നു.

ഞങ്ങള്‍ സണ്ണിയുമായി സംസാരിക്കുമ്പോള്‍ ധരംജിയും കുടുംബവും അവരുടെ ഹോം തിയേറ്ററില്‍ ‘ജോസഫ്’ കണ്ടു. ചര്‍ച്ചകള്‍ കഴിഞ്ഞ് സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ ധരംജി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. മറ്റുള്ളവരോടെല്ലാം ഇരിക്കാനാണ് പറഞ്ഞത്, പക്ഷെ ഞാന്‍ അടുത്തെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്നു. എന്റെ മുന്നില്‍ മഹാനടന്‍ ഒരല്പനേരം നിന്നു നോക്കി. ആ കണ്ണുകളില്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞു. പിന്നെ എന്നെ ചേര്‍ത്തുപിടിച്ച് ‘well done betta… well done…’ എന്നു പറഞ്ഞു. അതിനു ശേഷമുള്ളത് വികാരത്തില്‍ എനിക്കു കേള്‍ക്കാനായില്ല. അവസാനം ‘ജോസഫായി’ അഭിനയിച്ചത് ആരാണെന്ന് ചോദിച്ചു. ജോജുവിനെ കുറിച്ച് ഞാന്‍ പറഞ്ഞു. ആ വാക്കുകളും ആ ആലിംഗനവും എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്.

തുടര്‍ന്ന് രണ്ടുതവണ കൂടി മണാലിയില്‍ പോയപ്പോള്‍ ധരംജിയെ കണ്ടു. അന്നത്തെ അതേ സ്‌നേഹവും എനിക്കു ലഭിച്ചു.

ഒരു കുസൃതി നിറഞ്ഞ ഓര്‍മ്മ – സിനിമയുടെ casting ചര്‍ച്ചയില്‍ നായികയെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഒടുവില്‍ ധരംജിയോടു ചോദിച്ചു: ആരാണ് അനുയോജ്യമെന്ന്? ഒട്ടും lag ഇല്ലാതെ മറുപടി: ”നായികമാരുടെ കാര്യം മാത്രം എന്നോടു ചോദിക്കരുത്, എല്ലാ നായികമാരേയും എനിക്കിഷ്ടമാണ്! ഒരുപോലെ!” അന്ന് മുഴങ്ങിയ കൂട്ടച്ചിരി ഇന്നും കാതുകളില്‍.

‘ജോസഫ്’യുടെ ഹിന്ദി റീമേക്ക് പൂര്‍ത്തിയായി. ഡിസംബര്‍ ആദ്യം ധരംജിയുടെ ജന്മദിനത്തിന് TITLE അനൗണ്‍സ് ചെയ്യാനിരിക്കെ, അദ്ദേഹം വിടവാങ്ങി. സണ്ണി ഡിയോള്‍ ആ കഥാപാത്രത്തെ എത്ര ഉജ്ജ്വലമായി അവതരിപ്പിച്ചു എന്നത് കാണാന്‍ കഴിയാതെ. എങ്കിലും എവിടെയോ നിന്ന് ഞങ്ങളെ അനുഗ്രഹിക്കുമെന്നുറപ്പ്. എന്നെ ചേര്‍ത്തുപിടിച്ചതുപോലെ ഈ സിനിമയേയും തന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. എനിക്കുറപ്പുണ്ട്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍