വസ്ത്രം മാറിക്കഴിഞ്ഞ് ജ്യോതിര്‍മയി പുറത്തിറങ്ങുന്നില്ല, അസിസ്റ്റന്റ്സ് പോയി വിളിച്ചു, ഒരു രക്ഷയുമില്ല: മീശമാധവന്‍ ചിത്രീകരണത്തിനിടെ സംഭവിച്ച പിഴവിനെ കുറിച്ച് ലാല്‍ ജോസ്

നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. അതിലാരാളാണ് ജ്യോതിര്‍മയി. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീശമാധവന്‍ എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി എത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്.

ജ്യോതിര്‍മയി ആ സിനിമയിലേക്ക് വന്നത് ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഒരത്ഭുതമാണ്. ആ സമയത്ത് ചിങ്ങമാസം എന്ന പാട്ടൊന്നുമില്ല. ആ കഥാപാത്രമാകാന്‍ ഒരു പെണ്‍കുട്ടി വേണം. ആ പെണ്‍കുട്ടിയ്ക്ക് മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു.

ചിങ്ങമാസം പാട്ടു സീനില്‍ അവര്‍ക്കിടാനുള്ള വസ്ത്രങ്ങളെല്ലാം തീരുമാനിച്ചു. ഷോട്ടിനു സമയമായി. പൊള്ളാച്ചിയില്‍ വച്ചാണ് ഷൂട്ടിങ്. വസ്ത്രം മാറിക്കഴിഞ്ഞ് ജ്യോതിര്‍മയി പുറത്തിറങ്ങുന്നില്ല. അസിസ്റ്റന്റ്‌സ് പോയി വിളിച്ചു. ഒരു രക്ഷയുമില്ല. ഒടുക്കം

ഞാന്‍ ചെല്ലുമ്പോള്‍ ‘സീ എങ്ങനെ ഞാന്‍ വന്നിട്ട് ഡാന്‍സ് ചെയ്യും?’ എന്ന് ജ്യോതിര്‍മയി ചോദിച്ചു. വെള്ളയില്‍ ചുവപ്പുകരയുള്ള ഒരു ഡ്രസ് ആണ്. എനിക്ക് കാര്യം മനസിലായി. മുകളില്‍ ഇടാന്‍ എന്തെങ്കിലുമൊരു തുണിയുണ്ടെങ്കില്‍ പ്രശ്‌നം തീര്‍ന്നു. വസ്ത്രാലങ്കാരം ചെയ്യുന്നയാള്‍ പഠിച്ച പണി പതിനെട്ടും നോക്കി. അവിടെയുള്ള ഒരു തുണിയും ആ വസ്ത്രത്തോട് ചേരുന്നുണ്ടായില്ല.

യൂണിറ്റെല്ലാം പുറത്ത് കാത്തിരിക്കുകയാണ്. പുറത്തിറങ്ങിയപ്പോഴാണ് വഴിയില്‍ നിറയെ ചുവന്ന വാകപ്പൂക്കള്‍ വീണു കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടത്. പെട്ടെന്ന് എനിക്കൊരു ആശയം തോന്നി.
ഞാന്‍ കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലിനെ വിളിച്ചു. എടാ ഈ ഇതളുകള്‍ വച്ച് കോര്‍ത്തിട്ട് നല്ല കട്ടിയില്‍ പെട്ടെന്നാരു മാലയുണ്ടാക്ക്. അവന്‍ പെട്ടെന്നൊരു പൂമാലയുണ്ടാക്കി. ആ മാല കൊണ്ടു വന്ന് ഞാന്‍ അവളുടെ കഴുത്തില്‍ ഇട്ടു കൊടുത്തു”, ലാല്‍ ജോസ് പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി