'എന്റെ കൂടെ പഠിച്ചവർക്കൊക്കെ അവരുടെ അത്രയുള്ള മക്കളായി, എന്റെത് കയ്യിലിരിക്കുന്നതേയുള്ളു'; കുഞ്ചാക്കോ ബോബൻ

മകൻ വന്നതിനു ശേഷം ശേഷം ജീവിതം മൊത്തത്തിൽ മാറിയെന്ന് കുഞ്ചാക്കോ ബോബൻ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേളി മാണി ഷോയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബൻ മകൻ ഇസഹാക്കിനെപ്പറ്റി സംസാരിച്ചത്.

ഇസു വന്ന ശേഷമാണ് സിനിമയോടുള്ള ആറ്റിറ്റിയൂഡിലും സിനിമയെ സമീപിക്കുന്ന രീതിയിലും പ്രകടമായ മാറ്റങ്ങൾ വന്ന് തുടങ്ങിയത്. ഇസു വന്നശേഷം ചാക്കോച്ചൻ ചുമ്മാ ഫ്രീക്കൗട്ട് ചെയ്യുകയാണല്ലോയെന്ന് ചിലർ ചോദിക്കും. ഒരുപക്ഷേ താനും ഒരു ചൈൽഡ് ആയി മാറുകയായിരുന്നു.

ഞങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷമാണ് മകൻ ഉണ്ടായത്. തന്റെ കൂടെ പഠിച്ച കൂട്ടുകാരൻമാരുടെയൊക്കെ മക്കൾ അവരുടെ ഒപ്പം ഹൈറ്റ് ആയി. താനാണെങ്കിൽ കൊച്ചിനേയും പൊക്കിപ്പിടിച്ചോണ്ടാണ് ഇപ്പോൾ നടക്കുന്നത്. അതൊരു നല്ല കാര്യമാണ്. എന്നാലും കുഞ്ഞ് വലുതാവുമ്പോഴും താൻ പഴയപോലെ യൂത്തനായി ഇരിക്കണമല്ലോ.

അതിന് വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. പിന്നെ അവൻ വന്ന ശേഷം നമ്മുടെ ലൈഫ് കൂടുതൽ ഹാപ്പിയായി. കൂടുതൽ സന്തോഷം വന്നു. അതിന്റെ ഒരു എക്‌സൈറ്റ് പാർട്ടുണ്ട്. പോസിറ്റീവ് വൈബുണ്ട്. അത് പ്രൊഫഷണൽ ലൈഫിലും പേഴ്‌സണൽ ലൈഫിലുമുണ്ടെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചർത്തു

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി