പ്രതിഫലം കൂട്ടിചോദിച്ചതിന് ഫോട്ടോയ്ക്ക് മാലയിട്ടു, തൊട്ടടുത്ത് എന്റെ മൃതദേഹവും കിടത്തി: കൊല്ലം തുളസി

തനിക്ക് സീരിയല്‍ രംഗത്ത് നിന്നും ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് നടന്‍ കൊല്ലം തുളസി തുറന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. പ്രതിഫലം കൂട്ടിചോദിച്ചപ്പോള്‍ മാലയിട്ടു കിടത്തിയെന്നാണ് നടന്‍ പറയുന്നത്.

കുറച്ച് കാലം മുമ്പുള്ള അനുഭവമാണിത്. സ്ത്രീ എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയം. അന്ന് എനിക്ക് ആയിരം രൂപയായിരുന്നു പ്രതിഫലം. തുടക്കത്തില്‍ ആയിരം, പിന്നീട് 500 കൂടെ കൂട്ടിത്തരാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നാളുകള്‍ പിന്നിട്ടിട്ടും മാറ്റമൊന്നുമുണ്ടായില്ല.

ആ സംഭവത്തിന് ശേഷം രണ്ട് ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല. പിന്നെ എനിക്ക് തന്നെ ഒരു കുറ്റ ബോധം തോന്നി. സ്ത്രീ എന്ന സീരിയല്‍ എനിക്ക് അത്യാവശ്യം ഫെയിം ഒക്കെ നല്‍കിയിരുന്നു. എന്നിട്ട് എങ്ങനെയാണ് പോകാതിരിയ്ക്കുന്നത് എന്ന് കരുതി രണ്ട് ദിവസത്തിന് ശേഷം ഞാന്‍ ലൊക്കേഷനിലെത്തി. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കാണുന്നത് എന്റെ ഫോട്ടോയ്ക്ക് മാല ഇട്ടതാണ്.

അത് കണ്ട് ഞാന്‍ വല്ലാതെയായി. ഞാന്‍ മരിച്ചോ എന്ന് ചോദിക്കുമ്പോഴുണ്ട്, തൊട്ടടുത്ത് എന്റെ മൃതദേഹവും കിടത്തിയിരിയ്ക്കുന്നു. അത് സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്നെ കണ്ടതും അവന്‍ ചാടി എഴുന്നേറ്റു, ‘അയ്യോ സര്‍ ഞാന്‍ ഒന്നും അറിഞ്ഞുകൊണ്ടല്ല, എന്നോട് ചെയ്യാന്‍ പറഞ്ഞത് കൊണ്ട് വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ചെയ്തതാണ്’ എന്ന് പറഞ്ഞു. അത്രയേ ഉള്ളൂ സീരിയലിന്റെ കാര്യം-അദ്ദേഹം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു