പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ഡേറ്റിങ് ആരംഭിച്ചു, വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്നു, 2016ലാണ് കാര്യങ്ങള്‍ സീരിയസ് ആയത്: കീര്‍ത്തി സുരേഷ്

ഓര്‍ക്കൂട്ടിലൂടെ സംസാരിച്ച് ആന്റണി തട്ടിലുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു കീര്‍ത്തിയുടെ വിവാഹം. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു കീര്‍ത്തിയും ആന്റണിയും വിവാഹിതരായത്. വര്‍ഷങ്ങളോളം ഒന്നിച്ച് ആയിരുന്നു ഇരുവരുടെയും താമസവും. തന്റെ പ്രണയകാലത്തെ കുറിച്ച് കീര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാള്‍ ഏഴ് വയസ് കൂടുതലുണ്ട്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്. അന്ന് ഓര്‍ക്കൂട്ടിലൂടെ ആയിരുന്നു സംസാരം. ആന്റണിയുമായി അടുക്കാന്‍ ശ്രമിച്ചത് ഞാന്‍ തന്നെയായിരുന്നു. ഒരു മാസത്തോളം ഞങ്ങള്‍ ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്.

എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സിറ്റുവേഷന്‍ ആയിരുന്നില്ല. തിരികെ പോകുമ്പോള്‍ ആന്റണിയെ നോക്കി ഞാന്‍ കണ്ണിറുക്കി. പിറ്റേ ദിവസം ഒരു മാളില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കില്‍ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വര്‍ഷം ന്യൂയറില്‍ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാന്‍ യെസും പറഞ്ഞു. 2010ല്‍ ആയിരുന്നു ഇത്.

2016ല്‍ ആണ് കാര്യങ്ങള്‍ കുറച്ചു കൂടി സീരിയസ് ആയത്. പിന്നാലെ ഞങ്ങള്‍ പ്രോമിസിംഗ് റിംഗ് കൈമാറി. എന്റെ നിരവധി സിനിമകളില്‍ ആ മോതിരം കാണാനാകും. കൊവിഡ് സമയത്താണ് ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളില്‍ കാണാന്‍ വരലും പോകലുമായിരുന്നു. കൊവിഡ് വേളയില്‍ ഇത് നമ്മുടെ ഇടമാണ് നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ചു.

ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാല്‍ പരസ്പരം പ്രശ്‌നങ്ങളൊന്നും ഇല്ല. സിനിമാ മേഖലയില്‍ കല്യാണി പ്രിയദര്‍ശന്‍, ഐശ്വര്യ ലക്ഷ്മി പോലെ വളരെ കുറച്ച് പേര്‍ക്കേ എന്റെയും ആന്റണിയുടെയും പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട് ആന്റണി. അദ്ദേഹത്തെ കിട്ടിയത് എന്റെ ഭാഗ്യം എന്നാണ് കീര്‍ത്തി ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക