പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ഡേറ്റിങ് ആരംഭിച്ചു, വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്നു, 2016ലാണ് കാര്യങ്ങള്‍ സീരിയസ് ആയത്: കീര്‍ത്തി സുരേഷ്

ഓര്‍ക്കൂട്ടിലൂടെ സംസാരിച്ച് ആന്റണി തട്ടിലുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു കീര്‍ത്തിയുടെ വിവാഹം. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു കീര്‍ത്തിയും ആന്റണിയും വിവാഹിതരായത്. വര്‍ഷങ്ങളോളം ഒന്നിച്ച് ആയിരുന്നു ഇരുവരുടെയും താമസവും. തന്റെ പ്രണയകാലത്തെ കുറിച്ച് കീര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാള്‍ ഏഴ് വയസ് കൂടുതലുണ്ട്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്. അന്ന് ഓര്‍ക്കൂട്ടിലൂടെ ആയിരുന്നു സംസാരം. ആന്റണിയുമായി അടുക്കാന്‍ ശ്രമിച്ചത് ഞാന്‍ തന്നെയായിരുന്നു. ഒരു മാസത്തോളം ഞങ്ങള്‍ ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്.

എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സിറ്റുവേഷന്‍ ആയിരുന്നില്ല. തിരികെ പോകുമ്പോള്‍ ആന്റണിയെ നോക്കി ഞാന്‍ കണ്ണിറുക്കി. പിറ്റേ ദിവസം ഒരു മാളില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. പിന്നീട് ധൈര്യമുണ്ടെങ്കില്‍ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വര്‍ഷം ന്യൂയറില്‍ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാന്‍ യെസും പറഞ്ഞു. 2010ല്‍ ആയിരുന്നു ഇത്.

2016ല്‍ ആണ് കാര്യങ്ങള്‍ കുറച്ചു കൂടി സീരിയസ് ആയത്. പിന്നാലെ ഞങ്ങള്‍ പ്രോമിസിംഗ് റിംഗ് കൈമാറി. എന്റെ നിരവധി സിനിമകളില്‍ ആ മോതിരം കാണാനാകും. കൊവിഡ് സമയത്താണ് ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളില്‍ കാണാന്‍ വരലും പോകലുമായിരുന്നു. കൊവിഡ് വേളയില്‍ ഇത് നമ്മുടെ ഇടമാണ് നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ചു.

ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാല്‍ പരസ്പരം പ്രശ്‌നങ്ങളൊന്നും ഇല്ല. സിനിമാ മേഖലയില്‍ കല്യാണി പ്രിയദര്‍ശന്‍, ഐശ്വര്യ ലക്ഷ്മി പോലെ വളരെ കുറച്ച് പേര്‍ക്കേ എന്റെയും ആന്റണിയുടെയും പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട് ആന്റണി. അദ്ദേഹത്തെ കിട്ടിയത് എന്റെ ഭാഗ്യം എന്നാണ് കീര്‍ത്തി ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി