ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാന്‍ കരഞ്ഞുകൊണ്ട് നടന്നു, നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലുമില്ല: കീര്‍ത്തി സുരേഷ്

ബാല്യകാല സുഹൃത്തിന്റെ വിയോഗത്തിലുള്ള വേദന പങ്കുവച്ച് നടി കീര്‍ത്തി സുരേഷ്. എട്ട് വര്‍ഷത്തോളം ക്യാന്‍സറിനോട് പോരാടിയാണ് കീര്‍ത്തിയുടെ സുഹൃത്ത് മരിച്ചത്. ഇത്രയും പെട്ടെന്ന് അവള്‍ വിട്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് കീര്‍ത്തി സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കീര്‍ത്തിയെ സാന്ത്വനിപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്.

കീര്‍ത്തി സുരേഷിന്റെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ നേരിടാന്‍ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എന്റെ ബാല്യകാല സുഹൃത്ത് ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ല. 21-ാം വയസ്സില്‍ അവള്‍ക്ക് ഗുരുതരമായ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം എട്ട് വര്‍ഷത്തോളം അവള്‍ പോരാടി. കഴിഞ്ഞ നവംബറില്‍ അവളുടെ മൂന്നാമത്തെ സര്‍ജറിക്ക് വിധേയയാകുന്നതുവരെ ഇത്രയും ഇച്ഛാശക്തിയുള്ള മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല.

അവളുമായി ആഴത്തിലുള്ള സംഭാഷണം നടത്തിയതിന്റെ അവസാനത്തെ ഓര്‍മയായിരുന്നു അത്. വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു. അവളുടെ മുമ്പില്‍ എന്റെ വേദന പുറത്തറിയിക്കാതെ ഞാന്‍ പിടിച്ചുനിന്നു. പക്ഷേ, പുറത്തേക്കിറങ്ങിയ നിമിഷം, കണ്ണടയും മാസ്‌കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാന്‍ കരഞ്ഞുകൊണ്ട് നടന്നു.

അവള്‍ അബോധാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ അവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത, ലോകം പോലും കണ്ടിട്ടില്ലാത്ത, ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു പെണ്‍കുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.

ഇപ്പോഴും അതിന് എനിക്ക് ഉത്തരം ഇല്ല. അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ അവളെ നേരത്തെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍, അവള്‍ അവസാന ശ്വാസം വരെ പോരാടി. കൃത്യം ഒരു മാസം മുമ്പ് അവള്‍ പോയി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല മച്ചുട്ടാ. ഇന്ന് നിന്റെ ജന്മദിനത്തില്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു. ഈ ഓര്‍മകള്‍ എന്നെന്നേക്കുമാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ