മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിന് ആയാൽ പോലും അയാളെ ഞാൻ പേടിക്കില്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി

1986 ൽ ഫാസിൽ സംവിധാനം ചെയ്ത ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഗാന രചയിതാവായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച ഗാനങ്ങൾ കൈതപ്രം രചിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സംഗീത ജീവിതത്തെ പറ്റിയും സിനിമയുടെ ഭാഗമായി തനിക്കുണ്ടായ അനുഭവങ്ങളെ പറ്റിയും മനസുതുറക്കുകയാണ് കൈതപ്രം. കൂടാതെ മലയാള സിനിമയ്ക്ക് ഇപ്പോൾ നല്ല ഗാനങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും പൃഥ്വിരാജ് എന്ന നടനെ തനിക്ക് പേടിയില്ലെന്നും കൈതപ്രം പറയുന്നു.

“എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിന് ആണെങ്കിൽ പോലും അയാളെ ഞാൻ ഭയപ്പെടുന്നില്ല. ഒരിക്കൽ ദേവരാജൻ മാഷ് എന്നോട് പറഞ്ഞു, ലോകത്തിലെ ഏറ്റവും മികച്ച ഗായകൻ യേശുദാസ് ആണെന്ന് അയാൾക്കും കൂടി അറിയാവുന്ന കാര്യമാണ്. അതുതന്നെയാണ് യേശുദാസിന്റെ പ്രധാന പ്രശ്നം എന്നായിരുന്നു. അതുപോലെ തന്നെ എന്റെ പൊട്ടൻഷ്യൽ എന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അത് ഞാൻ നേടിയെടുത്തതാണ്.” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു.

മുമ്പ് ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി തന്നെ എന്നായിരുന്നു കൈതപ്രം ആരോപിച്ചത്. “72 വയസായ ഞാന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്” എന്നായിരുന്നു കൈതപ്രം അന്ന് പറഞ്ഞത്.

അമരം സിനിമയിലെ ‘വികാരനൗകയുമായി’ എന്ന ഗാനം എസ്. പി ബാലസുബ്രമണ്യത്തിനെ കൊണ്ട് പാടിക്കാനായിരുന്നു രവീന്ദ്രൻ മാഷ് ആദ്യം ഉദ്ദേശിച്ചിരുന്നത് എന്നും പിന്നീട് എസ്. പി. ബിയുടെ തന്നെ സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിന് പോയപ്പോൾ പാട്ടിന്റെ ട്രാക്ക് കേട്ട് എസ്. പി. ബി തന്നെയാണ് യേശുദാസിനെ കൊണ്ട് തന്നെ ഇത് പാടിക്കാൻ പറഞ്ഞതെന്ന്  അഭിമുഖത്തിൽ കൈതപ്രം കൂട്ടിചേർത്തു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ