15 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ജയം രവി; വേർപിരിയൽ ഔദ്യോഗികമായി അറിയിച്ച് താരം

ഭാര്യ ആരതിയുമായി വിവാഹബന്ധം അവസാനിപ്പിച്ച്  തമിഴ് നടൻ ജയം രവി. ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഈ പ്രയാസകരമായ സമയത്ത് സ്വകാര്യത വേണമെന്നും നടൻ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ജയം രവിയുമൊത്തുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്തതോടെ വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ഈ തീരുമാനം തനിക്കും ആരതിക്കും വേദനാജനകമായിരുന്നെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് ഇരുവരും അത് എടുത്തതെന്ന് സോഷ്യൽ മീഡിയയിലെ തൻ്റെ നീണ്ട പോസ്റ്റിൽ ജയം പങ്കുവെച്ചു.

‘വളരെയധികം ചിന്തിച്ചതിനും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്തുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തു. ഈ തീരുമാനം തിടുക്കത്തിൽ എടുത്തതല്ല. മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന വ്യക്തിപരമായ കാരണങ്ങളാൽ എടുത്തതാണ്. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്.

2009-ലാണ് ജയം രവിയും ആരതിയുംവിവാഹിതരായത്.  പ്രശസ്ത ടെലിവിഷൻ നിർമ്മാതാവായ സുജാത വിജയകുമാറിൻ്റെ മകളാണ് ആരതി . ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ്‌ ഇരുവർക്കും ഉള്ളത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍