'നമ്മുടെ കുടുംബത്തില്‍ നിന്ന് ഓരോരുത്തരായി പോവുകയാണ്'; ജോണ്‍ പോള്‍ മറക്കാനാകാത്ത ഓര്‍മ്മ: ജനാര്‍ദ്ദനന്‍

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ ജനാര്‍ദ്ദനന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ പ്രയാസം ഉണ്ട് എന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തെ കുറിച്ച് ഓര്‍മകളെ ഒള്ളു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. നമ്മുടെ കുടുംബത്തില്‍ നിന്ന് ഓരോരുത്തരായി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞാനും മനസ്സില്‍ വിചാരിക്കും. ഞാനും ക്യൂവില്‍ തന്നെയാണ്. അദ്ദേഹത്തിനെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തില്‍ നന്നായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ജോണ്‍ പോളിന്റെ കൂടെ ഉള്ള ഓര്‍മ്മകള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ‘കാതോട് കാതോരം’ മുതല്‍ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ആലോചിട്ടു ഒന്നും മനസിലാകുന്നില്ല. എല്ലാവരും പോകുകയാണ്..

ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോണ്‍ പോളിന്റെ അന്ത്യം. ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ജോണ്‍ പോളിന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍ നടക്കും. ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഇന്ന് രാവിലെ കോച്ചിലെ ടൗണ്‍ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതുദര്‍ശനത്തിനു വച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ