അതിന് ശേഷം എന്റെ ഉറക്കം നഷ്ടപ്പെട്ടു..; ഇല്ല്യാന

പ്രസവശേഷം താൻ പോസ്റ്റ് പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോയെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഇല്ല്യാന ഡി ക്രൂസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇല്ല്യാന ഒരു ആൺകുഞ്ഞിന് ജന്മം നല്കിയത്.

പ്രസവശേഷം തനിക്ക് ഉറക്കം നഷ്ടമായെന്നും, കുടുംബം-കുട്ടി എന്നതിനപ്പുറം മറ്റൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ഇല്ല്യാന പറയുന്നു. എന്നാൽ ഗർഭകാലം താൻ ആസ്വദിച്ചിരുന്നുവെന്നും ഇല്ല്യാന പറയുന്നു.

“പ്രസവ ശേഷം 50 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന വിഷാദ രോഗമാണിത്. എന്നാൽ ഞാൻ ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഒരുപാട് കഷ്ട്ടപെട്ടു. പെട്ടന്നൊരു മോചനം എനിക്ക് അത്ര എളുപ്പമല്ലായിരുന്നു. പ്രസവശേഷം ഉറക്കം നഷ്ട്ടപെട്ടു. പുതുതായി ഒന്നും ചെയ്യാതെ ആയി.

കുടുംബം കുട്ടി എന്നത് മാത്രമായി ചിന്ത. മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ ഗർഭകാലം ആസ്വദിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരോ ചലനവും സന്തോഷം നൽകിയിട്ടുണ്ട്.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഇല്ല്യാന പറയുന്നത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്