കാശ് കൊടുത്ത് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നു: വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ പ്രധാന കഥാപാത്രമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിൻ ഒരുക്കിയ ചിത്രമായിരുന്നു ചാര്‍ലി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് 2016ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയ സമയത്ത് കണ്ട തന്നെ വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി പറയുകയാണ് ദുല്‍ഖര്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അ​ദ്ദേഹം സംസാരിച്ചത്.

ആ അവാര്‍ഡ് വില്‍ക്കുന്നോ, നിങ്ങള്‍ കൊടുത്തതിലും 500 രൂപ കൂടുതല്‍ തരാമെന്നായിരുന്നു ആ കമന്റ്. ആ സമയത്ത് അത് കണ്ട് താന്‍ തകര്‍ന്നുപോയെന്നാണ് ദുൽഖർ പറയുന്നത്. കാശ് കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മറ്റൊരാൾ ഈ അവാര്‍ഡ് വളരെ അത്ഭുതകരമാണെന്ന് പറഞ്ഞിരുന്നു.  ഇതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ഈ അവാര്‍ഡിന് അര്‍ഹനാണെന്ന് നിനക്ക് ചിന്തിക്കാം. പക്ഷേ കിട്ടിയ അവാര്‍ഡ്, പ്രത്യേകിച്ച് ഇതുപോലെ വലിയ ഒന്ന്, അത് ആ സിനിമയിലെ പ്രകടനത്തിനായിരിക്കില്ല. ഇതുവരെ ചെയ്തതിനും ഇനി ചെയ്യാന്‍ പോകുന്നതിനുമായിരിക്കും. അതുകൊണ്ട് അവാര്‍ഡില്‍ സന്തോഷം കണ്ടെത്താതിരിക്കരുതെന്നും പറഞ്ഞു.

ആ ചിന്ത തനിക്ക് ഇഷ്ടപ്പെട്ടെന്നും അതെനിക്ക് കുറച്ച് സമാധാനം തന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപ് ആണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖറിന്റെ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക