ബോളിവുഡ് ലോബിയിങ്ങിന്റെ ഇരയായിരുന്നു ഞാൻ: വിവേക് ഒബ്റോയ്

രാം ഗോപാൽ വർമ്മയുടെ ‘കമ്പനി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് വിവേക് ഒബ്റോയ്.പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലൂസിഫറി’ൽ ബോബി എന്ന ബിമൽ നായരായി മലയാളത്തിൽ തന്റെ സാന്നിധ്യമറിയിക്കാൻ വിവേക് ഒബ്റോയ്ക്ക് സാധിച്ചു. പിന്നീട് പൃഥ്വിരാജ് ചിത്രം ‘കടുവ’യിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരത്തിന് ക്രമേണ അവസരങ്ങൾ കുറഞ്ഞു വന്നിരുന്നു. ഇപ്പോഴിതാ താൻ ബോളിവുഡിലെ ലോബിയിങ്ങിന്റെ ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവേക് ഒബ്റോയ്. താൻ ഇൻഡസ്ട്രിയിലെ ലോബിയിങ്ങിന്റെ ഇരയാണെന്നും, അതാണ് തനിക്ക് പല റോളുകളും ലഭിക്കാതെയിരുന്നതിന്റെ കാരണമെന്നും വിവേക് ഓബ്റോയ് പറയുന്നു.

“എന്റെ സിനിമകൾ ഹിറ്റായ ഒരു കാലഘട്ടം ഉണ്ടായിരുന്നു, എന്റെ പ്രകടനങ്ങൾ പ്രശംസിക്കപ്പെട്ടു, എന്നിട്ടും പല കാരണങ്ങളാൽ എനിക്ക് റോളുകളൊന്നും ലഭിച്ചില്ല. നിങ്ങൾ വ്യവസായത്തിന്റെ സംവിധാനത്തിന്റെയും ലോബിയിങ്ങിന്റെയും ഇരയാകുമ്പോൾ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്.

ഒന്നെങ്കില്‍ വിഷമിച്ച് എല്ലാം അവസാനിപ്പിക്കുക, അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി എഴുതുക. ഞാൻ പിന്നീട് എന്‍റെ വഴി തിരഞ്ഞെടുത്ത് നിരവധി ബിസിനസ്സുകൾ തുടങ്ങി.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിവേക് ഒബ്റോയ് പറഞ്ഞത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി