സ്റ്റാർ കിഡ്സ് കാരണം പല അവസരങ്ങളും നഷ്ടമായി, പക്ഷെ അതിനോടെല്ലാം ഞാൻ പൊരുത്തപ്പെട്ടു; തുറന്ന് പറഞ്ഞ് കാർത്തിക് ആര്യൻ

സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് നെപ്പോട്ടിസം എന്നത്. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ സിനിമയിൽ എത്തുകയും, പിന്നീടുള്ള എല്ലാ അവസരത്തിനും ഈ സ്വജനപക്ഷപാതം ഉപയോഗിക്കുകയും ചെയ്യുമ്പോൾ അവസരം നഷ്ടമാവുന്നത് എപ്പോഴും ഇതിലൊന്നും ഉൾക്കൊള്ളാത്ത സാധാരണക്കാരായ സിനിമാ മോഹം ഉള്ളിൽകൊണ്ടുനടക്കുന്ന യുവതീയുവാക്കൾക്കാണ്. ഇപ്പോഴിതാ നെപ്പോട്ടിസത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ.

സ്റ്റാർ കിഡ്സ് കാരണം പല അവസരങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്നാണ് കാർത്തിക് ആര്യൻ പറയുന്നത്. ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻറെ വെളിപ്പെടുത്തൽ. ‘എനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. എന്നാൽ അത് അവരുടെ കുറ്റമല്ല. ഞാൻ അതിനോടെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു. ഞാനും സിനിമാകുടുംബത്തിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ അവർക്ക് ലഭിച്ചത് പോലെ എനിക്കും ആ അവസരങ്ങൾ കിട്ടുമായിരുന്നു’ എന്നാണ് അഭിമുഖത്തിൽ കാർത്തിക് ആര്യൻ പറഞ്ഞത്.

അതേസമയം ഭൂൽ ഭുലയ്യ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 400 കോടിക്ക് മുകളിലായിരുന്നു സിനിമ ആഗോള കളക്ഷൻ നേടിയത്. കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. ഡിസംബർ 27 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. കാർത്തിക്കിനൊപ്പം വിദ്യ ബാലൻ, മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി