24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

മലയാളത്തിന്റെ പ്രിയ താരം ബേസിൽ ജോസഫ് നായകനായ സൂക്ഷ്മദർശിനി എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്‌ച വെച്ച നടിയാണ് മനോഹരി. ബേസിൽ ജോസഫിന്റെ അമ്മയായി എത്തിയ മനോഹരി ചിത്രത്തിൽ തകർത്തഭിനയിച്ചിട്ടുമുണ്ട്. അതിലുപരി ഉപ്പും മുളകിലെയും ബാലുവിൻ്റെ അമ്മ കഥാപാത്രമായിരിക്കും പ്രേക്ഷകർക്ക് സുപരിചിതം. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി.

ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് മനോഹരി തന്റെ സിനിമ, നാടക ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഉപ്പും മുളകിലെയും ബാലുവിൻ്റെ അമ്മ കഥാപാത്രമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരം വളരെ സ്നേഹവും സൗമ്യവുമായി പെരുമാറുന്ന അമ്മ കഥാപാത്രത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമയിലും സമാനമായ കഥാപാത്രങ്ങൾ മനോഹരിയെ തേടിയെത്തി. അവയെല്ലാം അവർ മനോഹമാരാക്കുകയും ചെയ്തു.

വർഷങ്ങൾക്കു മുൻപ് പത്മരാജൻ്റെ സിനിമയിലേക്ക് തനിക്ക് അവസരം വന്നെങ്കിലും അത് നഷ്‌ടപ്പെടുത്തിയ കഥയും നടി പങ്കുവച്ചു. പത്മരാജൻ സംവിധാനം ചെയ്‌ത പെരുവഴിയമ്പലം എന്ന സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. 24 വയസ്സേ അന്നുള്ളൂ. ചിത്രത്തിൽ അശോകന്റെ സഹോദരിയുടെ കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്. പക്ഷേ അന്ന് സിനിമ എന്നു പറഞ്ഞാൽ പേടിയായിരുന്നു. അത്തരമൊരു പൊതു ബോധമാണ് എല്ലാവരും കൂടി സൃഷ്‌ടിച്ചു വെച്ചത്. അതുകൊണ്ട് മികച്ചൊരു അവസരം വന്നിട്ടും പോയില്ല.

പിന്നീട് സിനിമയിലേക്ക് എന്നെ വിളിക്കില്ലെന്നാണ് കരുതിയത്. ഉപ്പും മുളകിലും അഭിനയിക്കുമ്പോഴാണ് ആസിഫ് അലിയുടെ കെട്ടിയോളാണെൻ്റെ മാലാഖ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. സിനിമ എങ്ങനെയാണെന്നും അതിൽ ഏതുവിധത്തിലാണ് അഭിനയിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. ബിജുവും നിഷയും അടക്കമുള്ള താരങ്ങളുടെ നിർബന്ധത്തിൻ്റെ പുറത്താണ് അതിൽ അഭിനയിക്കാൻ പോകുന്നത്. മികച്ച അനുഭവമാണ് ആ സിനിമ നൽകിയത്. അത് പുറത്തിറങ്ങിയപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി. ഇതോടുകൂടി സിനിമയെ ഇഷ്‌ടപ്പെട്ടു തുടങ്ങിയെന്നും നടി പറയുന്നു.

ഭര്‍ത്താവ് ജോയ് ആന്റണി കലാപ്രവര്‍ത്തകനായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് മാവേലിക്കരയില്‍ വസ്ത്ര വ്യാപാരിയായി. ജീവിതവും വസ്ത്ര വ്യാപാരവുമൊക്കെയായി നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന കാലത്താണ് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപെടുന്നത്. പിന്നീട് 1991ലാണ് എന്റെ ഭര്‍ത്താവ് മരിക്കുന്നത്. അതിനുശേഷം ജീവിതം മാറിയെന്നും താരം പറയുന്നു. പിന്നീട് ഞാന്‍ നാടകത്തില്‍ അഭിനയിച്ച കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയത്. പ്രതിസന്ധിയുടെ കാലമായിരുന്നു അതൊക്കെ. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി വേദികളില്‍ നിന്ന് വേദികളിലേക്ക് ഉള്ള ഓട്ടം നിറയെ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. 40 വര്‍ഷക്കാലം 18 നാടക ട്രൂപ്പുകളിലായി 36 പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചുവെന്നും താരം പറഞ്ഞു വക്കുന്നു.

Latest Stories

'ഏകാധിപത്യം സഭയില്‍ അനുവദിക്കില്ല, പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല'; പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല, ഇറങ്ങിപ്പോയി പ്രതിപക്ഷം; ലോക്‌സഭയില്‍ നടത്താനാവാത്ത നന്ദി പ്രമേയവുമായി നരേന്ദ്ര മോദി രാജ്യസഭയില്‍

'തെളിവായി ഒരു കീറ കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ല'; മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഒരു വാദവും നിലനില്‍ക്കില്ലെന്ന് കോടതി; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ 'നിര്‍ത്തിപൊരിച്ച്' അപ്പീല്‍ തള്ളിയ വിധി

സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; 'രക്തസാക്ഷി ഫണ്ട് തട്ടിച്ച നേതാവിനെ തരംതാഴ്ത്തിയ സിപിഎം പിന്നീട് ട്രിപ്പിള്‍ പ്രൊമോഷന്‍ നല്‍കി'

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വാക്‌പോര്; നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു; പ്രതികള്‍ ഒന്നൊന്നായി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍, സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധം, പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി; ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടിയുമില്ലാതെ അസാധാരണമായി ലോക്‌സഭ നന്ദിപ്രമേയം പാസാക്കി; ലോകസ്ഭയില്‍ പറ്റാത്ത മോദിയുടെ മറുപടി പ്രസംഗം ഇനി രാജ്യസഭയില്‍

മാനസിക അസ്വാസ്ഥ്യമുള്ള ബധിരയും മൂകയുമായ മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത് അച്ഛന്‍; 16 പേരുടെ ഡിഎന്‍എ പരിശോധന നടത്തി പൊലീസ്, ഒടുവില്‍ പിതാവ് കുടുങ്ങി

'തുമ്പിക്കൈയ്ക്ക് വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തി'; കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടയില്‍ പാപ്പാനെ ആന ആക്രമിച്ചു കൊന്നു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി പുറത്തേക്ക്; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രണ്ടാം കേസിലും ജാമ്യം; എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചു

'സെക്യൂരിറ്റി ഒരു എച്ച്എമ്മിനെ തടയുമെന്ന് കരുതുന്നില്ല'; ചുരിദാര്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു