ഡബ്ല്യു.സി.സിയില്‍ മാറ്റി നിര്‍ത്തിയതിന്റെ കാരണം എന്താണെന്ന് അറിയില്ല: ഭാഗ്യലക്ഷ്മി

ഡബ്ല്യൂസിസിയില്‍ ശക്തമായ നേതൃത്വം വരേണ്ടതുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ലൂസിസി ഇനിയും അംഗബലം കൂട്ടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘ഡബ്ല്യൂസിസിയുടെ രൂപീകരണം ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. 16 പേരടങ്ങുന്ന കൂട്ടായ്മയല്ല വേണ്ടത്. എല്ലാവരും ഒന്നിക്കണം. ബൈജു കൊട്ടാരക്കരയും രവീന്ദ്രനുമൊക്കെ നടത്തിയത് പോലെ ഡബ്ലൂസിസിയും കൂടി ഒരു ധര്‍ണ നടത്തിയാല്‍ യഥാര്‍ത്ഥത്തിലൊരു പ്രകമ്പനം കൊള്ളിക്കുന്ന ധര്‍ണയായി മാറും.

ഡബ്ല്യൂസിസി എന്നെ മാറ്റിനിര്‍ത്തിയതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഒറ്റപ്പെട്ട തുരുത്തില്‍ ജീവിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സുഹൃത്തുക്കള്‍ ഇല്ല. ഞാന്‍ വിചാരിച്ചാല്‍ തനിച്ചൊരു വലിയ കൂട്ടായ്മ ഉണ്ടാക്കാനാവുമോ എന്നറിയില്ല. ഫെഫ്കയില്‍ ഒരു വനിതാകൂട്ടായ്മ ഉണ്ടാക്കി. പക്ഷേ പിന്നീട് എന്തുണ്ടായെന്ന് അറിയില്ല. വ്യക്തിപരമായ കാര്യങ്ങള്‍കൊണ്ട് അതില്‍ നിന്നും പിന്മാറി.

ഞാന്‍ പോയതിന്റെ പേരില്‍ ആ കൂട്ടായ്മ അവസാനിക്കുന്നില്ല. ഫെഫ്‌കെയുടെ ആ കൂട്ടായ്മക്ക് എന്ത് സംഭവിച്ചു. അത്തരത്തില്‍ സ്ത്രീശക്തി തെളിയിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ ഉണ്ടാകണം. ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലാതാവരുത്’, ഭാഗ്യലക്ഷ്മി പറഞ്ഞു.

Latest Stories

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ