അവർ ആ ഒരു മൂഡിലേക്ക് വരുന്നത് അറിയാതെ ചിത്രീകരിച്ചതാണ്: ഗൗതം മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്നാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ‘വിണ്ണൈത്താണ്ടി വരുവായ’. സിമ്പുവും തൃഷയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

വളരെ റിയലിസ്റ്റിക്കായ മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും സിനിമ പ്രേക്ഷകർക്കിടയിൽ ജെസിയും കാർത്തികും ഇന്നും ചർച്ചചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിയലിസ്റ്റികായ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. തൃഷയുടെയും ചിമ്പുവിന്റെയും റിഹേഴ്‌സലുകളാണ് കൂടുതൽ ചിത്രീകരിച്ചത് എന്നാണ് ഗൗതം മേനോൻ പറയുന്നത്.

“സത്യം പറഞ്ഞാൽ അവരുടെ റിഹേഴ്‌സലുകളാണ് ഞാൻ കൂടുതലും ക്യാപ്ചർ ചെയ്തിട്ടുള്ളത്. ടേക്കിന് മുൻപ് അവർ സംസാരിക്കുമ്പോൾ ഞാൻ ക്യാമറ ഓൺ ചെയ്തു‌ വെക്കും. അവർ ആ ഒരു മൂഡിലേക്ക് വരുന്നതും, അവർ ചെയ്യുന്നതുമെല്ലാം അതുപോലെ തന്നെ ഞാൻ സിനിമയ്ക്കായി പകർത്തിയെടുത്തിട്ടുണ്ട്.

അവരുടെ ചുറ്റുമുള്ളവരെയെല്ലാം മാറ്റി അവർ ഒന്നിച്ച് നിൽക്കുമ്പോഴേക്കും ഞങ്ങൾ റെഡിയായി നിൽക്കും. അപ്പോൾ നല്ല രീതിയിൽ അവരുടെ സീനുകൾ കിട്ടും. ‘വിണ്ണൈത്താണ്ടി വരുവായ’ സിനിമ മുഴുവനായും അങ്ങനെയെടുത്ത ചിത്രമാണ്. അത്തരം ഷോട്ടുകൾ എടുക്കുന്നതിനിടയിലായിരിക്കും സിമ്പുവും തൃഷയും ക്യാമറ ഓൺ ആയി കിടക്കുന്നത് കാണുക.

അപ്പോൾ, നിങ്ങൾ എന്താ കളിക്കുകയാണോ എന്നൊക്കെ അവർ ചോദിക്കും. എനിക്ക് അങ്ങനെ സിനിമ ചെയ്യാൻ ഒരുപാട് ഇഷ്‌ടമാണ്. അപ്പോൾ നമുക്ക് ഒറിജിനലായ ഒരു റോ വിഷ്വൽസ് കിട്ടും. അവർ രണ്ട് പേരും ഗംഭീര അഭിനേതാക്കളുമാണ്. അതും ഒരുപാട് ആ സിനിമയെ സഹായിച്ചിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് കാസ്റ്റിങ് വളരെ പ്രാധാന്യമുള്ളതാണ്.

ഒരുപാട് കഷ്‌ടപ്പെട്ടിട്ടാണ് ഒരു സിനിമ സംഭവിക്കുന്നത്. എല്ലാം ഒന്നിച്ച് വന്ന് ചേർന്നാൽ മാത്രമേ അത് നടക്കുകയുള്ളൂ. അവസാനം ക്യാമറ റൺ ആവുമ്പോൾ അഭിനേതാക്കൾ പെർഫോം ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം. അതെല്ലാം ഈസിയായി സംഭവിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും അത് നന്നായി ഗുണം ചെയ്യും” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം മേനോൻ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് സംസാരിച്ചത്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല