അവർ ആ ഒരു മൂഡിലേക്ക് വരുന്നത് അറിയാതെ ചിത്രീകരിച്ചതാണ്: ഗൗതം മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്നാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ‘വിണ്ണൈത്താണ്ടി വരുവായ’. സിമ്പുവും തൃഷയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

വളരെ റിയലിസ്റ്റിക്കായ മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും സിനിമ പ്രേക്ഷകർക്കിടയിൽ ജെസിയും കാർത്തികും ഇന്നും ചർച്ചചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിയലിസ്റ്റികായ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. തൃഷയുടെയും ചിമ്പുവിന്റെയും റിഹേഴ്‌സലുകളാണ് കൂടുതൽ ചിത്രീകരിച്ചത് എന്നാണ് ഗൗതം മേനോൻ പറയുന്നത്.

“സത്യം പറഞ്ഞാൽ അവരുടെ റിഹേഴ്‌സലുകളാണ് ഞാൻ കൂടുതലും ക്യാപ്ചർ ചെയ്തിട്ടുള്ളത്. ടേക്കിന് മുൻപ് അവർ സംസാരിക്കുമ്പോൾ ഞാൻ ക്യാമറ ഓൺ ചെയ്തു‌ വെക്കും. അവർ ആ ഒരു മൂഡിലേക്ക് വരുന്നതും, അവർ ചെയ്യുന്നതുമെല്ലാം അതുപോലെ തന്നെ ഞാൻ സിനിമയ്ക്കായി പകർത്തിയെടുത്തിട്ടുണ്ട്.

അവരുടെ ചുറ്റുമുള്ളവരെയെല്ലാം മാറ്റി അവർ ഒന്നിച്ച് നിൽക്കുമ്പോഴേക്കും ഞങ്ങൾ റെഡിയായി നിൽക്കും. അപ്പോൾ നല്ല രീതിയിൽ അവരുടെ സീനുകൾ കിട്ടും. ‘വിണ്ണൈത്താണ്ടി വരുവായ’ സിനിമ മുഴുവനായും അങ്ങനെയെടുത്ത ചിത്രമാണ്. അത്തരം ഷോട്ടുകൾ എടുക്കുന്നതിനിടയിലായിരിക്കും സിമ്പുവും തൃഷയും ക്യാമറ ഓൺ ആയി കിടക്കുന്നത് കാണുക.

അപ്പോൾ, നിങ്ങൾ എന്താ കളിക്കുകയാണോ എന്നൊക്കെ അവർ ചോദിക്കും. എനിക്ക് അങ്ങനെ സിനിമ ചെയ്യാൻ ഒരുപാട് ഇഷ്‌ടമാണ്. അപ്പോൾ നമുക്ക് ഒറിജിനലായ ഒരു റോ വിഷ്വൽസ് കിട്ടും. അവർ രണ്ട് പേരും ഗംഭീര അഭിനേതാക്കളുമാണ്. അതും ഒരുപാട് ആ സിനിമയെ സഹായിച്ചിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് കാസ്റ്റിങ് വളരെ പ്രാധാന്യമുള്ളതാണ്.

ഒരുപാട് കഷ്‌ടപ്പെട്ടിട്ടാണ് ഒരു സിനിമ സംഭവിക്കുന്നത്. എല്ലാം ഒന്നിച്ച് വന്ന് ചേർന്നാൽ മാത്രമേ അത് നടക്കുകയുള്ളൂ. അവസാനം ക്യാമറ റൺ ആവുമ്പോൾ അഭിനേതാക്കൾ പെർഫോം ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം. അതെല്ലാം ഈസിയായി സംഭവിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും അത് നന്നായി ഗുണം ചെയ്യും” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം മേനോൻ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് സംസാരിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ