'ദൃശ്യം എന്റെ സിനിമയായിരുന്നു കൂടെ നിന്നവൻ ചതിച്ചതാണ്'; നിർമ്മാതാവ്

ദൃശ്യം തന്റെ സിനിമയായിരുന്നു, കൂടെ നിന്നവൻ ചതിച്ചതാണ് ആ സിനിമ കെെവിട്ട് പോകാൻ കാരണമയതെന്നും തുറന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. സി പിള്ള. ശ്രീനിവാസനെ വെച്ച് താൻ നിർമ്മിക്കാനിരുന്ന ചിത്രമാണ് ദൃശ്യമെന്ന് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദൃശ്യം പുറത്തിറങ്ങുന്നതിന് നാല് വർഷം മുൻപ് താൻ കേട്ട കഥയാണ് അത്. അന്ന് അതിന് മെെത്രി പോലീസ് എന്നായിരുന്നു പേരിട്ടിരുന്നത്.

പാസഞ്ചറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പയ്യൻ അദ്ദേഹത്തിന്റെ ആദ്യ സിനിമ താൻ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ അടുത്ത് വരുന്നതും കഥ പറഞ്ഞതും. അദ്ദേഹവും സുഹൃത്ത് സാബു റാമും കൂടെയാണ് തന്റെ അടുത്ത് വന്ന് കഥ പറഞ്ഞത്. അത് തനിക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ജിത്തു ജോസഫ് ആയിരുന്നു തിരക്കഥാക‍ൃത്ത്.

ശ്രീനിവാസനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. അവസാനം താനും മാനേജരുമായി ആ സിനിമയുടെ പേരിൽ വഴക്കാകുകയും സിനിമ തന്റെ അടുത്ത് പോകുകയുമായിരുന്നു. അടുത്ത ദിവസം രാവിലെ  മണിയൻ പിള്ള രാജുവാണ്  വിളിച്ച് സിനിമ മറ്റൊരാൾ എറ്റെടുത്തുവെന്ന് തന്നോട് പറയുന്നത്. ഒറ്റ രാത്രി കൊണ്ടാണ് ആ സിനിമ തൻ്റെ അടുത്ത് നിന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു.

മാനേജർ ചതിച്ചതാണ് ഇല്ലായിരുന്നുവെങ്കിൽ താൻ ചെയ്യേണ്ട സിനിമയായിരുന്നു അത്.രഞ്ജിത്തായിരുന്നു അന്ന് ആ സിനിമ ചെയ്യാൻ മുൻപോട്ട് വന്നത്. പിന്നീട് അത് മാറിയാണ് അൻ്റിണി പെരുമ്പാവൂർ ചെയ്തത്. അതിന്റെ പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സുഹൃത്ത് ആയിരിന്നിട്ടും ഇന്നും അതിനെക്കുറിച്ച് രഞ്ജിത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ