അസ്വസ്ഥതയോടെയാണ് അദ്ദേഹം അന്നെന്നോട് സംസാരിച്ചത്; പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള

നടന്‍ പൃഥ്വിരാജിനോട് സംസാരിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞെന്ന് ് ദിവ്യ പിള്ള. ഊഴമെന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇന്‍ഡ്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിവ്യ പിള്ള തന്റെ മനസ്സുതുറന്നത്.

രണ്ട് മാസം ലീവെടുത്താണ് ഞാന്‍ ഊഴത്തില്‍ അഭിനയിച്ചത്. ലാപ്ടോപ്പും എടുത്തായിരുന്നു ലൊക്കേഷനിലേക്ക് പോയത്. രാവിലെ കുറച്ച് ജോലി ചെയ്യാനുണ്ടായിരുന്നു. ഞാന്‍ റിപ്പോര്‍ട്ട് അയച്ചാലേ അവിടെയുള്ളവര്‍ക്ക് ജോലി ചെയ്യാനാവുമായിരുന്നുള്ളൂ.

ജീത്തു ജോസഫ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതില്‍ കുറച്ചൊക്കെ അഹങ്കാരവുമുണ്ടായിരുന്നു. സ്വയം ഒരും അഭിമാനം തോന്നിയിരുന്നു. അതിന് നന്നായി വര്‍ക്ക് ചെയ്യാനുണ്ട്. അത് പ്രൗഡ് മൊമന്റ് തന്നെയായിരുന്നു.

ലൊക്കേഷനില്‍ ഞാന്‍ ലാപ് വെച്ച് ജോലി ചെയ്യുന്നതെല്ലാം പൃഥ്വിരാജ് കാണുന്നുണ്ടായിരുന്നു. എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടത്. അത് നീ എങ്ങനെയാണ് ഇത്ര ഈസിയായി കാണുന്നത്. കുറച്ച് ഇറിറ്റേഷനോടെയായാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

അതിന് മുന്‍പ് വരെ സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വേറെയായിരുന്നു. സാധാരണക്കാര്‍ റിലാക്സേഷന് വേണ്ടിയാണല്ലോ സിനിമ കാണുന്നത്. എന്റെ മനസിലും അങ്ങനെയായിരുന്നു. സിനിമയെക്കുറിച്ചോ മേക്കിങ്ങിനെക്കുറിച്ചോ ഒന്നും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നെനിക്ക് അറിയാവുന്ന മലയാള നടന്‍മാരിലൊരാള്‍ പൃഥ്വിരാജായിരുന്നു. ദിവ്യ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക