ഉണ്ണിയെ കൊണ്ട്‌ ചുടുചോറ് വാരിപ്പിച്ച് സൈഡാക്കിയതാണ്, അയ്യപ്പന്‍ സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ അവന്‍ ലോക്കല്‍സുമായി ഏറ്റുമുട്ടുന്നു: ജോണ്‍ ഡിറ്റോ

ഉണ്ണി മുകുന്ദനും യൂട്യൂബ് വ്‌ളോഗറും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ. നെപ്പോട്ടിക് താരങ്ങള്‍ക്കിടയില്‍ പിടിച്ചു നിന്ന ഉണ്ണി മുകുന്ദനെ ചുടു ചോറു വാരിച്ച് സൈഡാക്കിയതാണ് ഇത്. അയ്യപ്പന്‍ സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി ലോക്കല്‍സുമായി തെരുവില്‍ ഏറ്റുമുട്ടുകയാണ്. ഡ്രഗ് അടിച്ചവരും, വഷളന്‍ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാരും ഉണ്ണിയെ പരസ്യമായി തെറി വിളിക്കുന്നവനുമായി മാറ്റി എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ജോണ്‍ ഡിറ്റോയുടെ കുറിപ്പ്:

ഉണ്ണി മുകുന്ദന്‍ യുട്യൂബറെ തെറി വിളിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ കണ്ടു. ഉണ്ണീ മുകുന്ദാ, ഒരു ആവറേജ് സിനിമയായ മാളികപ്പുറം നന്നായി കളക്ട് ചെയ്തു കഴിഞ്ഞു. അയ്യപ്പാ എന്ന് കുട്ടി വിളിക്കുമ്പോള്‍ ഇപ്പോഴും എന്‍ട്രി ആകുന്ന ഉണ്ണി മുകുന്ദനെ കാണുമ്പോള്‍ ആരായാലും ഓവര്‍ ആണെന്ന് പറയില്ലേ? ഉണ്ണി മുകുന്ദന്‍ വീണിരിക്കുന്ന കെണിയുടെ ആഴം എത്രയെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചതാണ്. സിനിമ നല്‍കിയ കോടികള്‍ മമ്മൂട്ടിയുടെ വലം കയ്യായ ആന്റോ ജോസഫിന്റെ പെട്ടിയില്‍ വീണു.

ഉണ്ണി മുകുന്ദനിലൂടെ അയ്യപ്പവിശ്വാസികളെ മുതലെടുത്തു. അവസാനം ആ അയ്യപ്പന്‍ സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി ലോക്കല്‍സുമായി തെരുവില്‍ ഏറ്റുമുട്ടുന്നു.. ഇതു തന്നെയാണ് ഉണ്ണി മുകുന്ദാ ഞാന്‍ എത്രയോ മുമ്പേ പറഞ്ഞത് ? ഇപ്പോ താങ്കള്‍ക്ക് മുമ്പില്‍ ഇനിയെന്ത് എന്ന യാഥാര്‍ത്ഥ്യമുണ്ട്. താങ്കള്‍ അയ്യപ്പ വിശ്വാസികളുടെ മാത്രം വിഭാഗ് താരമായി മാറിയിരിക്കുന്നു. കലാകാരനെന്ന നിലയില്‍ അതില്‍ നിന്നു മാറിയാല്‍ ഈ വിഭാഗം മുഴുവന്‍ താങ്കള്‍ക്ക് എതിരാകും.. തുടര്‍ന്നാല്‍ പൊതു പ്രേക്ഷകന്‍ താങ്കളെ ഉപേക്ഷിക്കും..

ഒരു പരിവാര്‍ രാഷ്ട്രീയക്കാരനോട് ഈ അപകടം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഉണ്ണി മുകുന്ദന്‍ ഇനിയെന്തുമാവട്ടെ. നമുക്ക് ഗുണം കിട്ടിയല്ലോ എന്നാണ്. എനിക്ക് ശരിക്കും വിഷമം തോന്നിയതപ്പോഴാണ്. ഒരു നടന്‍ അവന്റെ കഠിനാദ്ധ്വാനം കൊണ്ട് താരപുത്രന്‍മാരുടേയും നെപ്പോട്ടിക് താരങ്ങളുടേയുമിടയില്‍ ഉറച്ചുനിന്നു തുടങ്ങിയപ്പോള്‍ അവനെക്കൊണ്ട് ചുടു ചോറു വാരിച്ച് സൈഡാക്കിയതല്ലേ ഇത്? ഡ്രഗ് അടിച്ചവരും, വഷളന്‍ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാര്‍. ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവന്‍..

എനിക്ക് മനസ്സിലായത് ഉണ്ണി ഒരു പാവമാണെന്നാണ്. സെന്‍സിറ്റീവ്. അല്ലെങ്കില്‍ ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ പ്രേരണ എന്തായിരിക്കും.. സമാജം സ്റ്റാര്‍ എന്ന് വിളിച്ചതു തന്നെ പ്രശ്‌നം. ആരോടും ശത്രുതയില്ലാതെ, ഞാനൊരു സാധാരണ നടനാണെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും മാളികപ്പുറം എന്റെ അവസാന സിനിമയല്ലെന്നും പ്രഖ്യാപിക്കണം. അത് സ്വയം തിരിച്ചറിയണം. അയ്യപ്പന്‍ ഒരു കഥാപാത്രം മാത്രമെന്നും ഞാനയ്യപ്പനല്ലെന്നും എന്നെ ഭക്തിയോടെയല്ല സഹോദരനെ പോലെയും മകനെപ്പോലെയും കാണണമെന്നും തുറന്നു പറയണം. എങ്കില്‍ അനിയാ ഉണ്ണീ മുകുന്ദാ ഈ പ്രതിസന്ധി മറികടക്കാം.. ശക്തിയല്ല; ബുദ്ധിയാണ് വേണ്ടത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി