ആദം ജോണിന് വേണ്ടി ചെയ്‌ത്‌ റിജക്‌ടായ പാട്ടുകളാണ് സൺഡേ ഹോളിഡേയിൽ വർക്കായത്: ദീപക് ദേവ്

ക്രോണിക് ബാച്ചലർ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. പിന്നീട് ഉദയാണ് താരം, നരൻ, പുതിയ മുഖം, ദ്രോണ, ക്രിസ്റ്റ്യന് ബ്രദേഴ്സ്, ഉറുമി, ഹണി ബീ, ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, ലൂസിഫർ തുടങ്ങീ മലയാളത്തിലെ ഹിറ്റ് സിനിമകളിലെല്ലാം ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രം തലവനിലും ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ താൻ സംഗീത സംവിധാനം നിർവഹിച്ച ആദം ജോൺ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്. ആദം ജോണിന് വേണ്ടി ആദ്യം തിരഞ്ഞെടുത്ത പാട്ട് പിന്നീട് ജിസ് ജോയ് ചിത്രം സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് വേണ്ടി ഉപയോഗിച്ചെന്നാണ് ദീപക് ദേവ് പറയുന്നത്.

“ഓരോ മ്യൂസികിനും ഓരോ സ്റ്റൈലുണ്ട്. ആ കാലഘട്ടത്തിന് ആ സ്റ്റൈൽ കറക്ടായിരിക്കും. കുറച്ചങ്ങോട്ട് പോയാൽ പിന്നെ ആ സ്റ്റൈൽ ചെയ്‌തിട്ട് കാര്യമില്ല എന്ന് കരുതി മാറ്റി വെച്ച പാട്ടായിരുന്നു ആദംജോണിലെ ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു എന്നത്. ഞാൻ പോലും മറന്നു പോയിരുന്നു.

പക്ഷെ പൃഥ്വിരാജ് കേൾപ്പിച്ച റഫറൻസുകൾ ഈ ഈ സ്റ്റൈലിലുള്ളതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്‌ത പാട്ടുകളൊക്കെ ഇങ്ങനെയായിരുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇങ്ങനെയൊരു പാട്ട് എന്റെ പക്കലുണ്ടെന്നും അതൊന്ന് ഓർത്തെടുക്കണെന്നും ഞാൻ പറഞ്ഞു.

അത് ഓർത്തെടുത്ത് ഞാൻ അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോൾ ഇതെപ്പോൾ ചെയ്‌തതാണെന്ന് ചോദിച്ചു. 97-98 കാലഘട്ടത്തിൽ ചെയ്തതാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചെയ്‌ത വേറെ വല്ല പാട്ടുകളുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല, എന്ത് പറ്റി എന്ന് ഞാൻ ചോദിച്ചു. നിങ്ങളിപ്പോൾ ഒന്നും ചെയ്യണ്ട, അന്ന് ചെയ്‌തുവെച്ച പാട്ടുകളാണ് എനിക്കിഷ്ടം എന്ന് അദ്ദേഹം തമാശയായിട്ട് പറഞ്ഞു.

ദൈവം സഹായിച്ച് പിന്നീട് ചെയ്‌ത പാട്ടുകളെല്ലാം എടുക്കേണ്ടി വന്നിട്ടുണ്ട്. അഥവാ റിജക്ടട് ചെയ്‌താൽ തന്നെ അത് അടുത്ത പടത്തിൽ ഉപയോഗിക്കാനും പറ്റിയിട്ടുണ്ട്. ആദം ജോണിന് വേണ്ടി ചെയ്‌ത്‌ റിജക്‌ടായ പാട്ടുകളാണ് സൺഡേ ഹോളിഡേയിൽ വർക്കായത്. മഴപാടും എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ആദംജോണിലെ ഈ കാറ്റു വന്നു എന്ന് തുടങ്ങുന്ന പാട്ടിന് പകരം ചെയ്തത്.

ആ പാട്ട് ഇഷ്‌ടപ്പെട്ടെങ്കിലും അത് ആ സിറ്റുവേഷന് ചേരുമോ എന്ന് പൃഥ്വിരാജിന് സംശയമുണ്ടായിരുന്നു. ഒരേ സമയത്തായിരുന്നു ആ രണ്ട് സിനിമകളും നടന്നിരുന്നത്. ജിസ് ജോയിയെ കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിന് അത് ഇഷ്‌ടപ്പെടുകയും ചെയ്‌തു. നല്ല രസമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെടുത്തോ എന്ന് ഞാനും മറുപടി നൽകി.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി