ജീവിതത്തില്‍ സംഭവിച്ചുപോയ ആ തെറ്റ് തിരുത്തണമെന്നുണ്ട്; തുറന്നുപറഞ്ഞ് ചാര്‍മിള

ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് കരിയറിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ചാര്‍മിള. തമിഴിലും മലയാളത്തിലുമായി കുറച്ചു ചിത്രങ്ങള്‍ നടിയുടേതായി ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകളെക്കുറിച്ച് തുറന്നുപറയുകയാണ് നടി.

ജീവിതത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ അവസരം ലഭിച്ചാല്‍ എന്തൊക്കെയാവും തിരുത്തുക എന്ന കിടിലം ഫിറോസിന്റെ ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ‘കൂടുതല്‍ കാശ് ചിലവാക്കുന്നത് ഒഴിവാക്കും. ഭയങ്കര ധൂര്‍ത്ത് ആയിരുന്നു. അന്ന് ചെലവാക്കുന്നത് ഓക്കെ ആയിരുന്നു. അച്ഛന്റെ കയ്യില്‍ ഇഷ്ടംപോലെ കാശുണ്ട്. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് ആയിരുന്നു,’

അന്ന് 25,000 രൂപയുടെ പെര്‍ഫ്യൂം വരെ ഞാന്‍ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്,’അക്കാലത്ത് ദുബായിലോക്കെ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന ആള്‍ ഞാനായിരിക്കും. ഒരു പരിപാടിക്ക് പോയാല്‍ മുഴുവന്‍ പൈസയും അവിടെ ചെലവാക്കിയിട്ടേ ഞാന്‍ വരൂ. അങ്ങനെ ചെലവാക്കിയതില്‍ എനിക്ക് സന്തോഷമില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.

സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെ ആയിരുന്നു ചാര്‍മിളയുടെ മലയാളത്തിലെ അരങ്ങേറ്റം. പിന്നീട് കാബൂളിവാല, കേളി തുടങ്ങിയ സിനിമകളിലൂടെ തന്റേതായ ഒരു ഇടം നേടിയെടുക്കുകയായിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ