റഹ്മാന് അവാർഡ് കിട്ടാത്തത് നമുക്ക് അപമാനകരം: ബ്ലെസ്സി

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എ. ആർ റഹ്മാനെ പരിഗണിക്കാത്തതിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസ്സി. ആടുജീവിതം എന്ന സിനിമയുടെ ആത്മാവ് തന്നെ റഹ്മാന്റെ സംഗീതമായിരുന്നുവെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കോർ ആയിരുന്നു ചിത്രത്തിലേതെന്നും പറഞ്ഞ ബ്ലെസ്സി, റഹ്മാന് അവാർഡ് കിട്ടാത്തത് കേരളം സംസാരിക്കേണ്ട വിഷയമാണെന്നും കൂട്ടിച്ചേർത്തു..

“ആടുജീവിതത്തിന്റെ ആത്മാവ് റഹ്മാൻ്റെ സംഗീതമായിരുന്നു. ഇന്റർനാഷനൽ ലെവലിലുള്ള സ്കോറായിരുന്നു സിനിമയിലേത്. അറബ് സോംഗും പലസ്തീൻ സോംഗുമൊക്കെ ഉണ്ടായിട്ടും റഹ്മാന് അവാർഡ് കിട്ടാത്തത് നമ്മുക്ക് അപമാനകരമാണ്

ജൂറിക്ക് തോന്നുന്ന ശരിതെറ്റുകളാണല്ലോ അവാർഡ്. റഹ്മാന് അവാർഡ് കിട്ടാത്തത് കേരളം സംസാരിക്കേണ്ട വിഷയമാണ്. കേരളം മുഴുവൻ പാടി നടന്ന പാട്ടുകളല്ലേ ആടുജീവിതത്തിലേത്.” ബ്ലെസ്സി പറയുന്നു.

അതേസമയം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം കാതൽ എന്ന ചിത്രത്തിലൂടെ മാത്യൂസ് പുളിക്കനും മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ചാവേറിലൂടെ ജസ്റ്റിൻ വർഗീസുമാണ് സ്വന്തമാക്കിയത്. മികച്ച നടൻ, മികച്ച സംവിധായകൻ, ഛായാഗ്രഹണം,മേക്കപ്പ്, ശബ്ദമിശ്രണം തുടങ്ങീ എട്ടോളം പുരസ്കാരങ്ങളാണ് ഇത്തവണ ആടുജീവിതം സ്വന്തമാക്കയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി