റഹ്മാന് അവാർഡ് കിട്ടാത്തത് നമുക്ക് അപമാനകരം: ബ്ലെസ്സി

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എ. ആർ റഹ്മാനെ പരിഗണിക്കാത്തതിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസ്സി. ആടുജീവിതം എന്ന സിനിമയുടെ ആത്മാവ് തന്നെ റഹ്മാന്റെ സംഗീതമായിരുന്നുവെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കോർ ആയിരുന്നു ചിത്രത്തിലേതെന്നും പറഞ്ഞ ബ്ലെസ്സി, റഹ്മാന് അവാർഡ് കിട്ടാത്തത് കേരളം സംസാരിക്കേണ്ട വിഷയമാണെന്നും കൂട്ടിച്ചേർത്തു..

“ആടുജീവിതത്തിന്റെ ആത്മാവ് റഹ്മാൻ്റെ സംഗീതമായിരുന്നു. ഇന്റർനാഷനൽ ലെവലിലുള്ള സ്കോറായിരുന്നു സിനിമയിലേത്. അറബ് സോംഗും പലസ്തീൻ സോംഗുമൊക്കെ ഉണ്ടായിട്ടും റഹ്മാന് അവാർഡ് കിട്ടാത്തത് നമ്മുക്ക് അപമാനകരമാണ്

ജൂറിക്ക് തോന്നുന്ന ശരിതെറ്റുകളാണല്ലോ അവാർഡ്. റഹ്മാന് അവാർഡ് കിട്ടാത്തത് കേരളം സംസാരിക്കേണ്ട വിഷയമാണ്. കേരളം മുഴുവൻ പാടി നടന്ന പാട്ടുകളല്ലേ ആടുജീവിതത്തിലേത്.” ബ്ലെസ്സി പറയുന്നു.

അതേസമയം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം കാതൽ എന്ന ചിത്രത്തിലൂടെ മാത്യൂസ് പുളിക്കനും മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ചാവേറിലൂടെ ജസ്റ്റിൻ വർഗീസുമാണ് സ്വന്തമാക്കിയത്. മികച്ച നടൻ, മികച്ച സംവിധായകൻ, ഛായാഗ്രഹണം,മേക്കപ്പ്, ശബ്ദമിശ്രണം തുടങ്ങീ എട്ടോളം പുരസ്കാരങ്ങളാണ് ഇത്തവണ ആടുജീവിതം സ്വന്തമാക്കയത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ