മമ്മൂക്ക സ്വന്തം വണ്ടിയില്‍ വന്ന് അച്ഛനെ കൂട്ടിക്കൊണ്ടുപോകും , പല സിനിമകളിലേക്കും വന്ന ഓഫര്‍ കോളുകള്‍ കേള്‍ക്കാതെ കട്ട് ചെയ്യുമായിരുന്നു: ബിനു പപ്പു

തന്റെ പിതാവും നടനുമായ കുതിരവട്ടം പപ്പുവിന്റെ അവസാനകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബിനു പപ്പു. മരിക്കുന്ന സമയത്തും അച്ഛന് സിനിമ ചെയ്ത് മതിയായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. നടക്കാന്‍ പോലും വയ്യാത്ത സ്ഥിതിയിലും സിനിമ എന്ന ഏക വിചാരമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെന്നും പപ്പു അഭിമുഖത്തില്‍ വ്യക്തമാക്കി.

അതും ആനിമേഷന്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു അല്ലാതെ സിനിമ ചെയ്യാന്‍ വേണ്ടിയായിരുന്നില്ല. മായാനദി ചെയ്ത ശേഷം സിനിമയുടെ അറിയാത്ത വശങ്ങള്‍ അറിഞ്ഞ് തുടങ്ങി. റിസ്‌ക്ക് എടുക്കാതെ ഒന്നും നടക്കില്ല. മമ്മൂക്കയ്ക്ക് ഇപ്പോഴും അഭിനയിച്ച് മതിയായിട്ടില്ല.’

എന്റെ അച്ഛനും മരിക്കുന്നത് വരെ അഭിനയിച്ച് മതിയായിട്ടില്ലായിരുന്നു. അച്ഛന്‍ സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് അച്ഛന് പല സിനിമകളിലേക്കും വന്ന ഓഫര്‍ കോളുകള്‍ ഞങ്ങള്‍ അച്ഛന്‍ കേള്‍ക്കാതെ കട്ട് ചെയ്യുമായിരുന്നു. അച്ഛന് നടക്കാന്‍ പോലും വയ്യാത്ത സമയത്തും അച്ഛന് അഭിനയിക്കാനുള്ള ആഗ്രഹമായിരുന്നു.’ ബിനു പറയുന്നു.

‘അങ്ങനെയാണ് പല്ലാവൂര്‍ ദേവനാരായണന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ പോലുള്ള സിനിമകളില്‍ അഭിനയിച്ചത്. പല്ലാവൂര്‍ ദേവനാരായണനില്‍ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക സ്വന്തം വണ്ടിയില്‍ വന്ന് അച്ഛനെ കൂട്ടികൊണ്ടുപോകും സെറ്റിലേക്ക്. പുള്ളിയാണ് അച്ഛനെ ഹോട്ടലില്‍ തിരികെ കൊണ്ടുപോയി ആക്കിയിരുന്നതും. ഗ്യാങ്സ്റ്ററിലാണ് ഞാന്‍ ആദ്യം പോലീസ് വേഷം ചെയ്തത്. കസ്റ്റംസ് ഓഫീസറായി അഭിനയിക്കാന്‍ ആഗഹമുണ്ട്.’ ബിനു കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു