ടെന്നീസ് ബോൾ ഉപയോഗിച്ച് കളിച്ചതുകൊണ്ടല്ല എനിക്ക് പരിക്ക് പറ്റിയത്; പരിഹാസ കമന്റിനെതിരെ മറുപടിയുമായി ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. 2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്.

ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രത്തിന് വേണ്ടി രണ്ട് വർശത്തോളം ജാൻവി ക്രിക്കറ്റ് പരിശീലിച്ചിരുന്നു.

ഇപ്പോഴിതാ അതിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജാൻവി കപൂർ. ക്രിക്കറ്റ് പരിശീലനത്തിനിടെ തന്റെ തോളുകൾ സ്ഥാനം തെറ്റിയെന്നും, ഒരുപാട് കാലം ക്രിക്കറ്റ് പരിശീലിച്ചെന്നും ജാൻവി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബിഹൈൻഡ് ദി സീൻ വീഡിയോയിൽ തനിക്കെതിരെ കമന്റുമായി എത്തിയ ഒരാളോട് മറുപടി പറഞ്ഞിരിക്കുകയാണ് ജാൻവി കപൂർ. ‘ടെന്നീസ് ബോൾ ഉപയോഗിച്ച് കളിച്ചതുകൊണ്ടാണോ ഇത്രയും വലിയ പരിക്ക്’ എന്നാണ് ഒരാൾ പരിഹാസ രൂപേണ ചോദിക്കുന്നത്.

“ഞാൻ സീസൺ ബോൾ ഉപയോഗിച്ച് ക​ളിച്ചപ്പോഴാണ് എനിക്ക് പരുക്കേറ്റത്. അതുകൊണ്ടാണ് ടെന്നീസ് ബോളിലേക്ക് മറേണ്ടി വന്നത്. നിങ്ങൾ ബാൻഡേജ് കാണുന്നില്ലേ. വീഡിയോ പരുക്കിന് ശേഷമുള്ളതാണ്. നിങ്ങൾ എന്നെ കളിയാക്കുന്നതിന് മുമ്പ് വീഡിയോ കണ്ടിരുന്നെങ്കിൽ, നിങ്ങളുടെ തമാശ കേട്ട് എനിക്കും ചിരിക്കാമായിരുന്നു.” എന്നാണ് ജാൻവി ഇതിന് നൽകിയ മറുപടി.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി