ആ പേര് എന്‍.എസ് മാധവന്റെ സ്വന്തമല്ല, ഞങ്ങള്‍ ഹേമന്ദിന് ഒപ്പമാണ്: ബി. ഉണ്ണികൃഷ്ണന്‍

‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ താന്‍ സംവിധായകന്‍ ഹേമന്ദിന് ഒപ്പമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍. ഹിഗ്വിറ്റ എന്നത് പ്രശസ്തനായ ഒരു ഗോള്‍കീപ്പറുടെ പേരാണ്. ആ പേര് എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ഇട്ടു. എന്നുവച്ച് ആ പേര് ആര്‍ക്കും എടുക്കാനാവില്ല എന്നൊന്നും ഇല്ലല്ലോ എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ഹിഗ്വിറ്റ എന്ന ഫുട്‌ബോള്‍ താരത്തിന്റെ വൈഭവം നമ്മള്‍ ആസ്വദിച്ചിട്ടുള്ളതുമാണ്. ആ ഒരു ബിംബത്തിന്റെ പ്രതിരൂപാത്മകമായാണ് എന്‍.എസ് മാധവന്‍ സര്‍ ഒരു കഥ എഴുതിയത്. എന്നാല്‍ ഇനി ഒരിക്കലും ആ ബിംബത്തെ മറ്റൊരാള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല.

ആ തലക്കെട്ട് അദ്ദേഹത്തിന് സ്വന്തമാകുന്നില്ല. ഗാന്ധി എന്ന പേരില്‍ ആറ്റന്‍ബര്‍ഗ് ഒരു സിനിമയെടുത്തു. എന്നു പറഞ്ഞ് ഗാന്ധി എന്ന പേരില്‍ ഒരാള്‍ക്ക് ഇനി ഒരു കഥ എഴുതിക്കൂടാ എന്ന് പറയുന്നതില്‍ കാര്യമില്ല. എംടി സാറിന്റെ കഥയാണ് ‘വാനപ്രസ്ഥം’.

ഷാജി എന്‍. കരുണ്‍ ഒരു സിനിമയ്ക്കായി ആ ടൈറ്റില്‍ ഉപയോഗിച്ചപ്പോള്‍ അത് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. എംടി അന്ന് അതിന് യാതൊരു എതിര്‍പ്പും പറഞ്ഞിരുന്നില്ല. പിന്നീട് എംടിയുടെ ‘വാനപ്രസ്ഥം’ ആസ്പദമാക്കി ജി.ആര്‍ കണ്ണന്‍ ഒരു സിനിമ എടുത്തപ്പോള്‍ അതിന് ‘തീര്‍ഥാടനം’ എന്നാണ് പേരിട്ടത്.

എഴുത്തുകാരും സംവിധായകരും തമ്മിലുള്ള ഇത്തരം കൊടുക്കല്‍ വാങ്ങലുകളെല്ലാം നടന്നു പോകുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് എന്നത് ഒരു പ്രോപ്പര്‍ട്ടിയാണ്. അത് അദ്ദേഹത്തിന്റേത് മാത്രമാണ്. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. എന്നാല്‍ ഈ പേരിന്റെ വിഷയത്തില്‍ തങ്ങള്‍ സംവിധായകന്റെ ഒപ്പമാണ് എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക