ആ പേര് എന്‍.എസ് മാധവന്റെ സ്വന്തമല്ല, ഞങ്ങള്‍ ഹേമന്ദിന് ഒപ്പമാണ്: ബി. ഉണ്ണികൃഷ്ണന്‍

‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ താന്‍ സംവിധായകന്‍ ഹേമന്ദിന് ഒപ്പമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍. ഹിഗ്വിറ്റ എന്നത് പ്രശസ്തനായ ഒരു ഗോള്‍കീപ്പറുടെ പേരാണ്. ആ പേര് എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ഇട്ടു. എന്നുവച്ച് ആ പേര് ആര്‍ക്കും എടുക്കാനാവില്ല എന്നൊന്നും ഇല്ലല്ലോ എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ഹിഗ്വിറ്റ എന്ന ഫുട്‌ബോള്‍ താരത്തിന്റെ വൈഭവം നമ്മള്‍ ആസ്വദിച്ചിട്ടുള്ളതുമാണ്. ആ ഒരു ബിംബത്തിന്റെ പ്രതിരൂപാത്മകമായാണ് എന്‍.എസ് മാധവന്‍ സര്‍ ഒരു കഥ എഴുതിയത്. എന്നാല്‍ ഇനി ഒരിക്കലും ആ ബിംബത്തെ മറ്റൊരാള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല.

ആ തലക്കെട്ട് അദ്ദേഹത്തിന് സ്വന്തമാകുന്നില്ല. ഗാന്ധി എന്ന പേരില്‍ ആറ്റന്‍ബര്‍ഗ് ഒരു സിനിമയെടുത്തു. എന്നു പറഞ്ഞ് ഗാന്ധി എന്ന പേരില്‍ ഒരാള്‍ക്ക് ഇനി ഒരു കഥ എഴുതിക്കൂടാ എന്ന് പറയുന്നതില്‍ കാര്യമില്ല. എംടി സാറിന്റെ കഥയാണ് ‘വാനപ്രസ്ഥം’.

ഷാജി എന്‍. കരുണ്‍ ഒരു സിനിമയ്ക്കായി ആ ടൈറ്റില്‍ ഉപയോഗിച്ചപ്പോള്‍ അത് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. എംടി അന്ന് അതിന് യാതൊരു എതിര്‍പ്പും പറഞ്ഞിരുന്നില്ല. പിന്നീട് എംടിയുടെ ‘വാനപ്രസ്ഥം’ ആസ്പദമാക്കി ജി.ആര്‍ കണ്ണന്‍ ഒരു സിനിമ എടുത്തപ്പോള്‍ അതിന് ‘തീര്‍ഥാടനം’ എന്നാണ് പേരിട്ടത്.

എഴുത്തുകാരും സംവിധായകരും തമ്മിലുള്ള ഇത്തരം കൊടുക്കല്‍ വാങ്ങലുകളെല്ലാം നടന്നു പോകുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് എന്നത് ഒരു പ്രോപ്പര്‍ട്ടിയാണ്. അത് അദ്ദേഹത്തിന്റേത് മാത്രമാണ്. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. എന്നാല്‍ ഈ പേരിന്റെ വിഷയത്തില്‍ തങ്ങള്‍ സംവിധായകന്റെ ഒപ്പമാണ് എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി