'ജാതിയെ കുറിച്ച് പറയണം, അത് മാഞ്ഞുപോയെന്ന് പറയുന്നത് കള്ളത്തരം, പുഴു പറയുന്നത് ലോകമെമ്പാടും ചര്‍ച്ച ചെയ്യേണ്ട വിഷയം: അപ്പുണ്ണി ശശി

സമൂഹത്തില്‍ നിന്ന് ജാതി മറഞ്ഞുപോയെന്ന് പറയുന്നത് വെറും കള്ളത്തരമാണെന്ന് നടന്‍ അപ്പുണ്ണി ശശി. ഈ സമൂഹത്തില്‍ ജാതീയതയും വര്‍ണ്ണ വിവേചനവുമൊക്കെയുണ്ട്. ഓര്‍ത്തുവെക്കാന്‍ അധികം ഇല്ലെങ്കില്‍ പോലും തനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ജാതീയതയും വര്‍ണ്ണ വിവേചനവുമൊക്കെയുണ്ട്. അത് മാഞ്ഞു പോയി, ജാതി സംസാരിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ പോലും കള്ളത്തരമാണ് പറയുന്നത് എന്ന് ഞാന്‍ പറയും. അത്തരം ആശയങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. നമുക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘പുഴു’വിലെ കുട്ടപ്പന്‍ എന്ന കഥാപാത്രവുമായി തനിക്ക് വ്യത്യാസങ്ങളും സാമ്യതകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘കുട്ടപ്പന്‍ എന്ന കഥാപാത്രവുമായി സാമ്യതകളും വ്യത്യാസങ്ങളുമുണ്ട്. കുട്ടപ്പന്‍ ഉയര്‍ന്ന യോഗ്യതയുള്ള വ്യക്തിയാണ്. എന്നാല്‍ അപ്പുണ്ണി ശശി അങ്ങനെയല്ല. ഇയാള്‍ അന്തര്‍ദേശീയ നിലവാരമുള്ള നാടകങ്ങള്‍ അവതരിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്യുന്നുണ്ട്. അത്തരം വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നമ്മളും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

‘പുഴു’പറയുന്നത്് ലോകമെമ്പാടും ചര്‍ച്ച ചെയ്യണ്ടേ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ലോകം മുഴുവന്‍ സംസാരിക്കേണ്ട വിഷയമാണ്. അമേരിക്കയില്‍ മുട്ടിനടിയിലിട്ട് ചതച്ച് അരച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരനെ കൊന്നില്ലേ. അത്ര ഭീകരമായ ഒരു പ്രശ്നം ഇവിടെ നടന്നിട്ടില്ല. വെളുത്ത, തടിച്ച ഒരു മനുഷ്യന്‍ കറുത്തവനെ മുട്ടുകൊണ്ട് അമര്‍ത്തി കൊല്ലുന്നു. ആ വൈരുദ്ധ്യം കണ്ടില്ലേ. അതാണ് ഈ സിനിമയും പറയുന്നത്’, അപ്പുണ്ണി ശശി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക