'ജാതിയെ കുറിച്ച് പറയണം, അത് മാഞ്ഞുപോയെന്ന് പറയുന്നത് കള്ളത്തരം, പുഴു പറയുന്നത് ലോകമെമ്പാടും ചര്‍ച്ച ചെയ്യേണ്ട വിഷയം: അപ്പുണ്ണി ശശി

സമൂഹത്തില്‍ നിന്ന് ജാതി മറഞ്ഞുപോയെന്ന് പറയുന്നത് വെറും കള്ളത്തരമാണെന്ന് നടന്‍ അപ്പുണ്ണി ശശി. ഈ സമൂഹത്തില്‍ ജാതീയതയും വര്‍ണ്ണ വിവേചനവുമൊക്കെയുണ്ട്. ഓര്‍ത്തുവെക്കാന്‍ അധികം ഇല്ലെങ്കില്‍ പോലും തനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ജാതീയതയും വര്‍ണ്ണ വിവേചനവുമൊക്കെയുണ്ട്. അത് മാഞ്ഞു പോയി, ജാതി സംസാരിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ പോലും കള്ളത്തരമാണ് പറയുന്നത് എന്ന് ഞാന്‍ പറയും. അത്തരം ആശയങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. നമുക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘പുഴു’വിലെ കുട്ടപ്പന്‍ എന്ന കഥാപാത്രവുമായി തനിക്ക് വ്യത്യാസങ്ങളും സാമ്യതകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘കുട്ടപ്പന്‍ എന്ന കഥാപാത്രവുമായി സാമ്യതകളും വ്യത്യാസങ്ങളുമുണ്ട്. കുട്ടപ്പന്‍ ഉയര്‍ന്ന യോഗ്യതയുള്ള വ്യക്തിയാണ്. എന്നാല്‍ അപ്പുണ്ണി ശശി അങ്ങനെയല്ല. ഇയാള്‍ അന്തര്‍ദേശീയ നിലവാരമുള്ള നാടകങ്ങള്‍ അവതരിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്യുന്നുണ്ട്. അത്തരം വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നമ്മളും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

‘പുഴു’പറയുന്നത്് ലോകമെമ്പാടും ചര്‍ച്ച ചെയ്യണ്ടേ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ലോകം മുഴുവന്‍ സംസാരിക്കേണ്ട വിഷയമാണ്. അമേരിക്കയില്‍ മുട്ടിനടിയിലിട്ട് ചതച്ച് അരച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരനെ കൊന്നില്ലേ. അത്ര ഭീകരമായ ഒരു പ്രശ്നം ഇവിടെ നടന്നിട്ടില്ല. വെളുത്ത, തടിച്ച ഒരു മനുഷ്യന്‍ കറുത്തവനെ മുട്ടുകൊണ്ട് അമര്‍ത്തി കൊല്ലുന്നു. ആ വൈരുദ്ധ്യം കണ്ടില്ലേ. അതാണ് ഈ സിനിമയും പറയുന്നത്’, അപ്പുണ്ണി ശശി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ