കോയമ്പത്തൂരിൽ പഠിച്ചതുകൊണ്ട് മാത്രം അന്യഭാഷ സിനിമകളിൽ അഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ചയാളാണ് ഞാൻ: അപർണ ദാസ്

യുവനടിമാരിലെ ശ്രദ്ധേയ മുഖമാണ് അപർണ ദാസ്. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ച അപർണ അൻവർ സാദിഖിന്റെ മനോഹരം എന്ന ചിത്രത്തിലുടെയാണ് നായികയായി മാറിയത്. മലയാളത്തിനൊപ്പം തമിഴിലും സജീവമായ അപർണ വിജയ്ക്കൊപ്പം ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബീസ്റ്റിലേയ്ക്ക് എത്തിയതിനെ കുറിച്ച് അപർണ മനസ്സ് തുറന്നതാണ് ശ്രദ്ധേയമാകുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അവർ സംസാരിച്ചത്. സിനിമ കരിയർ തുടങ്ങിയ ഘട്ടത്തിലാണ് കോവിഡിന്റെ വരവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ വെറുതേയിരിക്കേണ്ടി വന്നല്ലോ എന്ന് വലിയ വിഷമമായി മാറിയിരുന്നു.

എന്നാൽ കോവിഡ് കഴിഞ്ഞ് വീണ്ടും സിനിമ “ഓൺ ആയിത്തുടങ്ങിയ സമയത്താണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് ബീറ്റ്സ് തേടി വരുന്നത്. കോയമ്പത്തൂരിൽ പഠിച്ചത് കൊണ്ട് മാത്രം തനിക്ക് തമിഴ് അത്യാവശ്യം അറിയാമായിരുന്നു. അങ്ങനെയാണ് ബിസ്റ്റിന്റെ സംവിധായകനെ ചെന്ന് കണുന്നതും തമിഴിൽ സംസാരിച്ചതും.

അത് അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് അന്യഭാഷയിലെ തുടക്കം. അങ്ങനെ വളരെ വലിയൊരു പ്രൊഡക്ഷൻ്‍റെ ഭാ​ഗമായിരിക്കാൻ തനിക്ക് കഴിഞ്ഞു എന്നും അവർ കൂട്ടിച്ചേർത്തു. അതുപോലെ തൻ്റെ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രവും ബീസ്റ്റും ഒരേ സമയത്താണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് അവ രണ്ടും തൻ്റെ മൂന്നാമത്തെ ചിത്രമാണ്.

തുടരെ സിനിമ കിട്ടണം എന്ന നിർബന്ധമില്ല തനിക്ക് പക്ഷേ തന്നെ ആളുകൾ ഓർക്കണം എന്ന വാശിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക